
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ഇന്ത്യയുള്‍പെടെ ലോക രാജ്യങ്ങള്‍ പതിവു ജീവിതം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നതിനിടെ േകാവിഡ്-19െന്റ രണ്ടാം വ്യാപനത്തില്‍ ഞെട്ടിവിറച്ച് യൂറോപ്. ചെറിയ ഇടവേളക്കു ശേഷമാണ് അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്. ഇതാകട്ടെ, ഏറ്റവും കൂടുതല്‍ പിടികൂടുന്നത് യൂറോപിലെ വിവിധ രാജ്യങ്ങളെ.
ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മാര്‍ച്ച് വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച യുകെയിൽ മരണ സംഖ്യ 1300ൽ അധികം മരണം റിപ്പോർട് ചെയ്തു. കൊറോണ വൈറസ് ആക്രമണം തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.
യുകെക്ക് പുറമെ കോവിഡ് മഹാമാരി യൂറോപിനെയും പ്രതിസന്ധിയുടെ മുനമ്പില്‍ നിര്‍ത്തുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. വാക്സിന് എത്തിയത് കോവിഡ് പ്രതിരോധത്തിന് പുതുവഴി തുറെന്നങ്കിലും യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളില്‍ പകുതിയിലും വൈറസിെന്റ വ്യാപനത്തിന് വേഗം കൂടുതലാണ്. ലക്ഷത്തില്‍ 150 പേരിലേറെയാണ് ഇവിടങ്ങളില്‍ വ്യാപനമെന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഡബ്ല്യൂ.എച്ച്.ഒ യൂറോപ് മേഖല ഡയറക്ടര്‍ ഹാന്‍സ് ക്ലുഗ് പറയുന്നു. 22 രാജ്യങ്ങളിലാണ് വൈറസിെന്റ പുതിയ മാരക വകഭേദം പടര്‍ന്നുപിടിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആദ്യമായി തിരിച്ചറിഞ്ഞ പുതിയ വകഭേദം ഏറ്റവും എളുപ്പം നാശം വിതക്കുന്നത് ബ്രിട്ടനിലാണ്.
2020ല്‍ യൂറോപില്‍ കോവിഡ് ബാധിച്ച് മൊത്തം മരണസംഖ്യ ആറു ലക്ഷത്തോളമാണ്. യു.കെ, റഷ്യ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന് എന്നിവയിലൊക്കെയും അരലക്ഷത്തിനു മേലെയാണ് മരണം. ബ്രിട്ടന്, സ്പെയിന്, ഫ്രാന്‍സ് എന്നിവയാണ് ഇതില്‍ മുന്നിലുള്ളത്. മുക്കാല്‍ ലക്ഷത്തില്‍ കൂടുതലോ അതിനരികെയോ പേര് ഇവിടങ്ങളില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ഇവിടങ്ങളില്‍ മരിച്ചിട്ടുണ്ട്.