മസ്കത്ത്: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ഷഹീന് ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്താന്‍ സഹായിച്ചതായി വിദഗ്ധര്‍. നീണ്ട കാലത്തെ വരള്‍ച്ചയും മഴയുടെ അഭാവവും കാരണം ബാത്തിന ഗവര്ണേററ്റില് ജലനിരപ്പ് താഴ്ന്നിരുന്നു. മേഖലയിലെ തീര ഭാഗങ്ങളില്‍ ശുദ്ധജലത്തില്‍ ഉപ്പു രസം കലരുന്ന പ്രതിഭാസവുമുണ്ടായിരുന്നു. ഇതു കാരണം നിരവധി കൃഷിയിടങ്ങള്‍ കൃഷിക്കനുയോജ്യമല്ലാതാവുകയും ഫാമുകളില്‍ കൃഷി ഒഴിവാക്കേണ്ടി വരികയും ചെയ്തിരുന്നു. ഒമാനിലെ കൃഷി 94 ശതമാനവും ഭൂഗര്‍ഭ ജലത്തെ ആശ്രയിച്ചാണ്. ഏറെനാളത്തെ ഇടവേളക്കു ശേഷമാണ് ഇത്ര ശക്തമായ മഴ ഒമാനിലെ പല ഭാഗങ്ങളിലും ലഭിക്കുന്നത്. കൂടിയ അളവില്‍ മഴ പെയ്തത് ഭൂഗര്‍ഭ ജലം വര്‍ധിക്കാന്‍ സഹായിക്കുമെന്ന് ഒമാന്‍ ജലസമിതി ചെയര്മാന് സാഹിര്‍ അല്‍ സുലൈമാനി പറഞ്ഞു.
ഒമാനിലെ കാര്‍ഷിക മേഖലക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഭൂഗര്‍ഭ ജലത്തെ ആശ്രയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിനു ശേഷം ഫലജുകളിലൂടെ ജലം ഒഴുകുന്നത് ഏറെ വര്‍ധിച്ചിട്ടുണ്ട്. ഇത് ഭൂഗര്‍ഭ ജലനിരപ്പ് വര്‍ധിച്ചതിനു തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂഗര്‍ഭ ജലനിരപ്പ് ഉയരുന്നത് ബാത്തിനയില്‍ പല ഭാഗത്തും അനുഭവപ്പെടുന്ന ജലത്തിലെ ലവണത്വം കുറക്കാന്‍ സഹായിക്കും. ബാത്തിന തീരത്ത് നിരവധി വര്‍ഷങ്ങളായി ഇൗ പ്രശ്നമുണ്ട്. വന്‍ തോതില്‍ ലഭിച്ച മഴ വെള്ളം ഉപ്പുവെള്ളത്തെ കടലിലേക്ക് പുറന്തള്ളാന്‍ സഹായിക്കും. ജലത്തിെന്റ അമിതോപയോഗം ജലനിരപ്പ് താഴാന്‍ കാരണമാക്കി.
പാഴായിപ്പോവുന്ന മഴവെള്ളം കരുതിവെക്കുന്നതില്‍ ഒമാനിലെ ഡാമുകള്‍ ഏറെ സഹായകമാണ്. മസ്കത്ത് മേഖലയിലെ മൂന്നു ഡാമുകളും മികച്ച രീതിയില്‍ ജലം സംഭരിച്ചിട്ടുണ്ട്. പ്രധാന ഡാമായ അല്‍ അമിറാത്ത് ഡാമില്‍ വലിയ അളവില്‍ ജലം സംഭരിക്കാന്‍ കഴിഞ്ഞിരുന്നു. ഇത് അമിറാത്ത് മേഖലയിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയരാന്‍ സഹായിക്കും. അല്‍ ഖുദ് ഡാം നിറഞ്ഞ് കവിയുകയും അല്‍ സീബ് ഡാമില്‍ വലിയ അളവില്‍ വെള്ളം ലഭിക്കുകയും ചെയ്തിരുന്നു. അല്‍ റുസ്താഖ്, ബര്‍ക, ഖാബൂറ, സുവൈഖ്, സോഹാര്‍ എന്നിവിടങ്ങളിലെ ഡാമുകളിലും വന്‍തോതില്‍ ജലം ഒഴുകിയെത്തി. മസ്കത്ത് ഗവര്‍ണറേറ്റില്‍ അഞ്ചു ഡാമുകളും തെക്കന്‍ ബാത്തിന 10, വടക്കന്‍ ബാത്തിന നാല്, അല്‍ ദാഹിറ, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ്യ എന്നിവിടങ്ങളില്‍ ഒാരോ ഡാമുകളുമാണുള്ളത്. മസ്കത്തിലെ വാദീ ദൈഖ ഡാമിലാണ് ഏറ്റവും കൂടുതല്‍ വെള്ളം ലഭിച്ചത്്. ഷഹീന് കാരണം ഇൗ ഡാമില്‍ 82 ദശലക്ഷം ഘനമീറ്റര്‍ ജലം ലഭിച്ചിട്ടുണ്ട്. ബാക്കി എല്ലാ ഡാമുകളിലും ഏറെ വെള്ളം ലഭിച്ചു. പിക്നിക്കിന് േപാവുന്നവര് ജാഗ്രത പാലിക്കണമെന്നും നിരവധി വാദികള്‍ ഇപ്പോഴും നീരൊഴുക്കുള്ളവയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.