സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ച രശ്മിത രാമചന്ദ്രനെതിരേ സ്വഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ച്‌ ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരേ സ്വഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്. രശ്മിതക്കെതിരേ നിരവധി പരാതികളായ് എജിക്ക് ലഭിച്ചത്. ബിജെപിയും വിമുക്ത ഭടന്‍മാരും എജിക്ക് പരാതി നല്‍കിയിരുന്നു. രശ്മിത പൊതുസമൂഹത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നടക്കമായിരുന്നു രശ്മിതയുടെ പോസ്റ്റ്. കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും അവര്‍ വിമര്‍ശനമുന്നയിച്ചു.

സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ വ്യക്തമാക്കി. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തി. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിച്ചത്.

Next Post

13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം - നിബിഡ വന മേഖലയില്‍ എങ്ങനെ മലയാളി ഫോട്ടോ​ഗ്രാഫര്‍ എത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും

Mon Dec 13 , 2021
Share on Facebook Tweet it Pin it Email ചെന്നൈ: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അപകടം നടക്കുന്നതിന് തൊട്ട് മുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോനയ്ക്ക് അയച്ചു. കോയമ്ബത്തൂര്‍ താമസിച്ചുവരുന്ന മലയാളി ഫോട്ടോ​ഗ്രാഫറാണ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങളെന്ന് കരുതുന്ന വീ‍ഡിയോ ചിത്രീകരിച്ചത്. വീഡിയോയില്‍ മേഘങ്ങള്‍ക്ക് ഇടയിലേക്ക് മറയുന്ന […]

You May Like

Breaking News

error: Content is protected !!