കുവൈത്ത്: ഫുള്‍ എ പ്ലസ് വാങ്ങിയ മകള്‍ക്ക് കൈനിറയെ സമ്മാനങ്ങളുമായി എത്താനിരുന്ന പിതാവ്, അപകടം ജീവനെടുത്തത് നാട്ടിലെത്താൻ ദിവസങ്ങള്‍ ശേഷിക്കെ

കൊല്ലം: വളരെ കഷ്ട‌പ്പെട്ട് കുവൈറ്റിലെത്തി കുടുംബം പോറ്റുന്ന നിരവധിപേരാണ് ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്.

കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയുമാണ് ഈ സംഭവത്തോടെ അസ്‌തമിച്ചത്. അക്കൂട്ടത്തില്‍ ഒരാളാണ് കൊല്ലം വടക്കോട്ടുവിളയില്‍ ലൂക്കോസ് (48).

മെക്കാനിക്കായി നാട്ടില്‍ ജോലി ചെയ്‌തിരുന്ന ലൂക്കോസ് 18 വർഷം മുമ്ബാണ് കുവൈറ്റിലെത്തിയത്. അവിടെ കെ ജി എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻബിടിസി ഗ്രൂപ്പിന്റെ സൂപ്പർവൈസറായി അദ്ദേഹം മാറി. കഷ്‌ടപ്പാടിലൂടെ ജീവിതം മെച്ചപ്പെടുത്തി വരുന്നതിനിടെയാണ് ലൂക്കോസിന്റെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്.

കൊല്ലം ആദിച്ചനല്ലൂർ സ്വദേശിയായ ലൂക്കോസിന്റെ മൂത്ത മകള്‍ ലിദിയക്ക് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. മകളുടെ അഡ്‌മിഷന് വേണ്ടി അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് മരണം ലൂക്കോസിനെ തേടിയെത്തിയത്. മകള്‍ ഉയർന്ന മാർക്ക് നേടി വിജയിച്ചതില്‍ ഏറെ അഭിമാനവും സന്തോഷവും ലൂക്കോസിനുണ്ടായിരുന്നുവെന്ന് പഞ്ചായത്തംഗം എല്‍ ഷാജി പറഞ്ഞു.

ലൂക്കോസിന്റെ ഭാര്യ ഷൈനി വീട്ടമ്മയാണ്. ഇവർക്ക് രണ്ട് പെണ്‍മക്കളാണ്. ഇളയ മകള്‍ ലോയ്‌സ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

Next Post

കുവൈത്ത്: വീഡിയോക്കോളിന് കാത്തിരുന്നു, തേടിയെത്തിയത് ദുരന്തവാർത്ത

Thu Jun 13 , 2024
Share on Facebook Tweet it Pin it Email വീട്ടിലെയും നാട്ടിലെയും വിശേഷങ്ങളറിയാൻ എല്ലാ ദിവസവും കുവൈറ്റില്‍ നിന്ന് വീഡിയോകോള്‍ വരാറുള്ളതാണ് കാസർകോട് സ്വദേശിയായ കേളു. എന്നാല്‍, ഇന്നലെ അതുണ്ടായില്ല. ഭാര്യ കെഎൻ മണി കാത്തിരുന്ന് മടുത്തു. അതിനിടെയാണ് കുവൈറ്റില്‍ തീപിടിത്തമുണ്ടായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയുന്നത്. ഭർത്താവ് കേളുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തീപ്പിടിത്തവിവരമറിഞ്ഞ് അത് അന്വേഷിക്കാൻ പോയതായിരിക്കും. ഫോണെടുെത്തിട്ടുണ്ടാകില്ലെന്ന് പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ സീനിയർ ക്ലാർക്കായ മണിയെ […]

You May Like

Breaking News

error: Content is protected !!