കുവൈറ്റ്‌: കുവൈത്തില്‍ രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ചെന്ന കേസ്; ഇന്ത്യക്കാര്‍ ഉള്‍പെടെ 8 പേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ

കുവൈത് സിറ്റി: രക്ത പരിശോധനയില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ എട്ടുപേര്‍ക്ക് 10 വര്‍ഷം തടവുശിക്ഷ വിധിച്ച്‌ കോടത്. റെസിഡന്‍സി ഇടപാടുകള്‍ക്കുവേണ്ടി കൈക്കൂലി വാങ്ങി വ്യാജ രക്തപരിശോധനഫലം നല്‍കിയെന്ന കേസിലാണ് ഇന്‍ഡ്യന്‍, ഈജിപ്ഷ്യന്‍ സ്വദേശികള്‍ക്കെതിരെ നടപടി.

മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ആരോഗ്യജീവനക്കാര്‍ ഉള്‍പെടെയുള്ള പ്രതികളെ പൊലീസ് പിടികൂടിയതെന്നാണ് റിപോര്‍ട്. വിദേശികളില്‍നിന്ന് ഇടനിലക്കാര്‍ വഴി പണം വാങ്ങിയാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. താമസരേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലാബ് പരിശോധനയില്‍ ശാരീരികക്ഷമത കാണിക്കുന്ന ‘ഫിറ്റ്’ സര്‍ടിഫികറ്റ് ഇവര്‍ കൃത്രിമമായി നിര്‍മിച്ച്‌ കൈമാറുകയായിരുന്നുവെന്നും അധികൃര്‍ പറഞ്ഞു.

ഏഷ്യന്‍ പൗരനായ ഒരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റു പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ സര്‍ടിഫികറ്റിനായി പണം നല്‍കിയതായി സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ പിടിയിലായത്.

Next Post

കുവൈറ്റ്‌: കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി

Sat Oct 15 , 2022
Share on Facebook Tweet it Pin it Email കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നതിലെ വിലക്ക് നീക്കി.പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് അഭ്യന്തര മന്ത്രാലയം കുടുംബവിസ അനുവദിച്ചുതുടങ്ങിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല. കുവൈത്തിനു പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളെ കൊണ്ടുവരാന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാനുഷിക പരിഗണന കണക്കിലെടുത്തും ചിലര്‍ക്ക് കുടുംബവിസ നല്‍കുന്ന കാര്യം പരിഗണിക്കും. മന്ത്രിസഭ രൂപവത്കരണ പ്രഖ്യാപനത്തിനു ശേഷം കുടുംബവിസ […]

You May Like

Breaking News

error: Content is protected !!