കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ പ്രസവ ഫീസ് വര്‍ധിപ്പിക്കും 50 മുതല്‍ 75ശതമാനം വരെ വര്‍ധന

കുവൈത്ത് സിറ്റി: പ്രവാസികളുടെ പ്രസവ ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി കുവൈത്ത്. കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികളുടെ പ്രസവ ഫീസ് അന്‍പതുമുതല്‍ എഴുപത്തിയഞ്ചുശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം.

പ്രതിവര്‍ഷം ഇരുപതിനായിരത്തിലേറെ പ്രവാസികളെയാണ് പ്രസവത്തിനായി കുവൈത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. നിലവില്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലെ ആശുപത്രികളില്‍ പ്രവാസികളില്‍ നിന്നും സാധാരണ പ്രസവത്തിന് ഈടാക്കുന്നത് 100 ദിനാറാണ്. സിസേറിയനാണെങ്കില്‍ 150 ദിനാര്‍ ഫീസ് ഇനത്തില്‍ ഈടാക്കും. ലബോറട്ടറി പരിശോധനകള്‍, അള്‍ട്രാസൗണ്ട് പരിശോധനകള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പടെയാണ് പ്രസ്തുത ഫീസ് ഈടാക്കുന്നത്. നിലവില്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യമുറിക്ക് 100 ദിനാര്‍ വാടക നല്‍കണം. പുതിയ നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ പ്രസവത്തിന് ഈടാക്കുന്ന ചാര്‍ജും മറ്റ് പരിശോധനകള്‍ക്കും മരുന്നിനുമുള്ള തുകയും പരസ്പരം വേര്‍തിരിച്ച്‌ പ്രത്യേകം ഈടാക്കും. സ്വകാര്യമുറിയുടെ വാടക ഇരട്ടിയായി വര്‍ധിപ്പിക്കുമെന്നാണ് സൂചന.

അതേസമയം കുവൈത്തില്‍ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന സ്വദേശികളുടെ എണ്ണം വളരെ കുറവാണ്. സ്വദേശികളില്‍ നിന്ന് 8,000 പ്രസവ കേസുകളാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Next Post

കുവൈത്ത്: കുവൈത്തില്‍ ആള്‍മാറാട്ടം നടത്തിയ 11 പേര്‍ അറസ്റ്റില്‍

Fri Nov 25 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ആള്‍മാറാട്ടം നടത്തിയ 11 പേര്‍ അറസ്റ്റില്‍. സ്ത്രീ വേഷം ധരിച്ച ഏഷ്യക്കാരായ 11 പുരുഷന്മാരാണ് അറസ്റ്റിലായത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറി. സാല്‍മിയയിലെ മസാജ് പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു ഇവര്‍.

You May Like

Breaking News

error: Content is protected !!