ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഫാര്‍മസിസ്റ്റ് ദുഷ്യന്ത് പട്ടേലിന് (67) നിരോധിത മരുന്ന് വിതരണം നടത്തിയതിന് യു.കെ കോടതി ഒന്നര വര്‍ഷം തടവുശിക്ഷ വിധിച്ചു.
അലിഷ സിദ്ദീഖിയെന്ന യുവതി 2020 ആഗസ്റ്റില്‍ അമിതമായി മരുന്ന് കഴിച്ച് മരിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ദുഷ്യന്ത് പട്ടേലിനെ അറസ്റ്റ് ചെയ്തത്. അലിഷ സിദ്ദീഖിയുടെ മരണവുമായി ബന്ധപ്പെട്ട് ദുഷ്യന്ത് പട്ടേലിന് മേല്‍ കുറ്റം ചുമത്തിയിട്ടില്ല.