ഒമാൻ: ശഹീൻ ചുഴലിക്കാറ്റ് – ദുരന്തം പെയ്തിറങ്ങി

മസ്കത്ത്: ഞായറാഴ്ച വീശിയടിച്ച ശഹീന്‍ ചുഴലിക്കാറ്റ് ബാത്തിനയില്‍ ദുരന്തമായി പെയ്തിറങ്ങി. ബര്‍ക മുതല്‍ മുസന്നവരെ വന്‍ നാശമാണ് വിതച്ചത്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലാവുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. മുളന്ത ഇന്ത്യന്‍ സ്കൂളിലടക്കം നിരവധി സ്ഥാപനങ്ങള്‍ക്കും കാര്യമായ നാശ നഷ്ടങ്ങള്‍ നേരിട്ടു. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയായിരുന്നു. പലരും കുടുംബസമേതം രാത്രിതന്നെ വീടുകള്‍ മാറിയത് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കാരണമായി. ഖദറയിലെ ചില ഭാഗങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്. ഒമാന്‍ സര്‍ക്കാര്‍ നടത്തിയ ശക്തമായ മുന്‍കരുതലും ബോധവത്കരണവും വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായകമായി. ബാത്തിന ഗവര്‍ണറേറ്റില്‍ അല്‍ ഗരസ് മുതല്‍ സുവൈഖ് വരെയുള്ള മേഖലകളില്‍ പ്രധാന റോഡിന് ഇരുവശവും ഇപ്പോഴും വെള്ളി കെട്ടിക്കിടക്കുകയാണ്.

നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങള്‍ക്ക് വന്‍ നാശമാണുണ്ടായത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 60 ശതമാനം വ്യാപാര സ്ഥാപനങ്ങള്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി വ്യാപാരികള്‍ പറയുന്നു. പല സ്ഥാപനങ്ങള്‍ക്കും ആയിരക്കണക്കിന് റിയാലിെന്‍റ നാശനഷ്ടമാണുണ്ടാത്. സ്ഥാപനങ്ങളുടെയും മേല്‍ക്കൂര കാറ്റില്‍ പറന്നും ഗ്ലാസ് ഭിത്തികള്‍ തകര്‍ന്നും വെള്ളം ഉള്ളില്‍ കയറിയതാണ് നാശമുണ്ടാവാന്‍ പ്രധാന കാരണം.

മേഖലയിലെ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളായ മക്ക ഹൈപ്പര്‍ മാര്‍ക്കറ്റും താജ് ഹൈപ്പര്‍ മാര്‍ക്കറ്റും നാശനഷ്ടങ്ങള്‍ സംഭവിച്ചവയില്‍ ഉള്‍പ്പെടുന്നു. നിരവധി സ്ഥാപനങ്ങളും കാറ്റില്‍ പറന്നുപോയിട്ടുണ്ട്. മുളന്ത, സുവൈഖ്, തര്‍മത്ത്, മുസന്ന തുടങ്ങിയ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് വന്‍ നാശമാണുണ്ടായത്. പല സ്ഥാപനങ്ങളുടെ മേല്‍ കൂര തകര്‍ന്നും വെള്ളം ഉള്ളില്‍ കയറിയുമാണ് നാശമുണ്ടായത്. ഇതില്‍ മലയാളികള്‍ നടത്തുന്നതും മലയാളികളുടെ ഉടമസ്ഥതയിലുള്ളതുമായ നിരവധി സ്ഥാപനങ്ങളും ഉള്‍പ്പെടും. സുവൈഖില്‍ നടത്തുന്ന ഹല്‍വ ഫാക്ടറി പൂര്‍ണമായി കാറ്റില്‍ നശിച്ചു. തര്‍മത്തില്‍ വുദ്ദം അല്‍ സാഹിലില്‍ തൃശൂര്‍, വടക്കേക്കാട് സ്വദേശി നിഷാദ് നടത്തുന്ന കെട്ടിട നിര്‍മാണ ഉപകരണങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനം പൂര്‍ണമായി നശിച്ചു. കടയിലെ എല്ലാ ഉല്‍പന്നങ്ങളും നശിച്ചതായും പതിനായിരക്കണക്കിന് റിയാലിെന്‍റ നാശനഷ്ടമാണുണ്ടായതെന്നും നിഷാദ് പറഞ്ഞു. ഉല്‍പന്നങ്ങള്‍ എല്ലാം കേടുവന്നതിനാല്‍ കട കാലിയക്കുന്ന തിരക്കിലാണ് നിഷാദ്. സ്ഥാപനത്തിെന്‍റ പിന്നിലെ താമസ സ്ഥലവും പൂണമായി തകര്‍ന്നിട്ടുണ്ട്.

കുടുംബത്തെ നേരത്തെ മാറ്റിയതിനാല്‍ ദുരന്തം ഒഴിവായതായും അദ്ദേഹം പറഞ്ഞു. തര്‍മത്തിലെ ആദ്യകാല ഹോട്ടലുകളില്‍ ഒന്നായ വടകര കല്ലാച്ചി സ്വദേശിയുടെ ഹോട്ടലിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി മുടങ്ങിയത് കാരണം നിരവധി സ്ഥലങ്ങള്‍ ഇരുട്ടിലാണ്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പറ്റാത്തതിനാല്‍ പലരുമായും ബന്ധപ്പെടാനും കഴിയുന്നില്ല. ശഹീന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ സ്കൂള്‍ മുളന്ത ഇന്ത്യന്‍ സ്കൂളിന് വന്‍ നാശമാണുണ്ടാക്കിയത്. കാറ്റും മഴയും മൂലമുള്ള സ്കൂളിെന്‍റ നാശനഷ്ടം കണക്കാക്കിയില്ലെങ്കിലും പതിനായിരക്കണക്കിന് റിയാലിെന്‍റ നാശ നഷ്ടമുണ്ടാക്കിയതായി സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് എം. മുസ്തഫ പറഞ്ഞു. സ്കൂളിന് പുറത്ത് നിര്‍മിച്ച എല്ലാ ഷെഡുകളും കാറ്റില്‍ പറന്നുപോയി. ക്ലാസ്റൂമുകളില്‍ വെള്ളവും ചളിയും കെട്ടിക്കിടക്കുകയാണ്. നടപ്പാതയുടെ മേല്‍ക്കൂരയും തകര്‍ന്നുപോയി.

ഫര്‍ണിച്ചറുകള്‍ക്കും കാര്യമായ കേടുപാടുകള്‍ പറ്റി. കെ.ജി. ക്ലാസുകളിലെ കുട്ടികളുടെ ഫര്‍ണിച്ചറുകള്‍ ഉപയോഗശൂന്യമായതായി അദ്ദേഹം പറഞ്ഞു. സ്കൂളിെന്‍റ മള്‍ട്ടി പര്‍പസ് ഹാളിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഒമാനിലെ ഇന്ത്യന്‍ സ്കൂളില്‍ മികച്ചതായിരുന്ന സ്കൂള്‍ ഫുട്ബാള്‍ ഗ്രൗണ്ടിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി മുസ്തഫ പറഞ്ഞു. മഴ കാരണം തര്‍മത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. രാത്രി ഒമ്ബതോടെ മഴയും കാറ്റും ശമിച്ചതായി കരുതി മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. എന്നാല്‍, പത്ത് മണിയോടെ റൂമില്‍ വെള്ളം ഇരച്ചുകയറുന്നാണ് ശ്രദ്ധയില്‍പെട്ടതെന്ന് തര്‍മത്തില്‍ മസ്ദ ഷോറൂമിന് പിന്‍വശം താമസിക്കുന്ന ഇന്ത്യന്‍ സ്കൂള്‍ അധ്യാപകനായ അന്‍സാരി പറഞ്ഞു. പിന്നീട് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് വെള്ളത്തിലൂടെ ഒരു വിധം സഹാധ്യാപകെന്‍റ വീട്ടിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു ഇൗ മേഖലയില്‍ എല്ലാ വീടുകളിലും പൊടുന്നനെ വെള്ളം കയറുകയായിരുന്നു. വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുമടക്കം നിരവധി വസ്തുക്കള്‍ വെള്ളത്തില്‍ മുങ്ങി. കേടുപാടുകള്‍ സംഭവിച്ച റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗിക്കുന്നുണ്ട്. റോഡുകളിലും മറ്റും വീണ മരങ്ങളും മണ്ണും നീക്കുന്ന രാപ്പകല്‍ ശ്രമത്തിലാണ് മുനിസിപ്പാലിറ്റി അധികൃതര്‍. നിരവധി സ്ഥലങ്ങളില്‍ റോഡുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം വന്‍ പമ്ബുസെറ്റുകള്‍ ഉപയോഗിച്ച്‌ അടിച്ചുമാറ്റുന്നുണ്ട്. രാജ്യം സാധാരണ ഗതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് മുനിസിപ്പാലിറ്റികളും അനുബന്ധ സ്ഥാപനങ്ങളും.

Next Post

കുവൈത്ത്: വാക്സിന്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുവരുന്ന വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച്‌ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

Tue Oct 5 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്സിന്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുവരുന്ന വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച്‌ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. ഇത്തരം സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കുമ്ബോള്‍ ജാഗ്രത പുലര്‍ത്തണം എന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കോവിഡ് വാക്സിന്‍ എടുത്ത ചിലരുടെ മൊബൈലിലേക്ക് ആരോഗ്യ മന്ത്രാലയത്തിെന്‍റ പേരില്‍ വ്യാജ സന്ദേശം എത്തിയ പശ്ചാത്തലത്തിലാണ് ഹാക്കിങ് സാധ്യതയെ കുറിച്ച്‌ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വ്യക്തിവിവരങ്ങള്‍ നല്‍കിയശേഷം […]

You May Like

Breaking News

error: Content is protected !!