കുവൈത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന താമസ നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി അധികൃതര്‍

കുവൈത്ത് സിറ്റി | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന താമസ നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കി അധികൃതര്‍.

നേരത്തെ പരിശോധനയില്‍ പിടിയിലാകുന്നവരെ താമസിപ്പിക്കാനും മറ്റും സ്ഥലസൗകര്യം ഇല്ലാത്ത തിനാലും കൊവിഡ് സാഹചര്യം കൊണ്ടും സുരക്ഷാ പരിശോധന കാമ്ബയിന്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പേരെ ഒരുമിച്ച്‌ താമസിപ്പിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. പ്രത്യേകിച്ച്‌ തടവുകാര്‍ക്കിടയില്‍ വൈറസ് പടരാതിരിക്കാന്‍ ജയില്‍ വകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. നാടുകടത്തലിലൂടെ ജയിലില്‍ ആളുകള്‍ കുറയുന്നതിനനുസരിച്ച്‌ ഒറ്റപ്പെട്ട പരിശോധന തുടരും എന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം, താമസ നിയമ ലംഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ ഒരവസരം കൂടി നല്‍കണം എന്ന് താമസകാര്യ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. നിലവില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ താമസ രേഖയില്ലാതെ കുവൈത്തില്‍ കഴിയുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരെ ലക്ഷ്യം വച്ചാണ് അധികൃതര്‍ വീണ്ടും പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്.

Next Post

ഒമാന്‍: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍

Fri Mar 11 , 2022
Share on Facebook Tweet it Pin it Email മസ്‌കത്ത്: സ്വകാര്യ മേഖലയില്‍ 320ലേറെ ജോലി ഒഴിവുകള്‍ ഉള്ളതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലാണ് ഒഴിവുകള്‍. ജോലി തേടുന്നവര്‍ക്ക് https://www.mol.gov.om/job എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അസിസ്റ്റന്റ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അക്കൗണ്ടന്റ്, കെമിസ്ട്രി അധ്യാപകര്‍, പ്രൊജക്‌ട് സൂപ്പര്‍ വൈസര്‍, കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍, ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍, കൊമേഴ്‌സ്യല്‍ പ്രൊമോട്ടര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്‌

You May Like

Breaking News

error: Content is protected !!