യു.കെ: സമരം ഉറപ്പായി ആരോഗ്യമേഖല പൂര്‍ണമായും സ്തംഭിക്കും

ലണ്ടന്‍: ശമ്പള വര്‍ദ്ധനവു തേടി പതിനായിരക്കണക്കിന് നഴ്സുമാരും അസിസ്റ്റന്റുമാരും മിഡ് വൈഫുമാരും സമരത്തിനിറങ്ങുമ്പോള്‍ ആരോഗ്യമേഖല സമ്മര്‍ദ്ദത്തിലാകും. ആയിരക്കണക്കിന് രോഗികളാണ് വലയുക. പ്രത്യേകിച്ച് ശൈത്യ കാലത്ത്. രോഗികളുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമ്പോള്‍ വേണ്ട ജീവനക്കാരില്ലാതെ ആശുപത്രി ബുദ്ധിമുട്ടും. പ്രധാന നഴ്സിങ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങ് (ആര്‍സിഎന്‍) സമരത്തിന് പിന്തുണ നല്‍കുകയാണ്. എന്‍എച്ച്എസിലെ ജനറല്‍ സ്പെഷ്യലിസ്റ്റ് നഴ്സുമാരും സമരത്തിന്റെ ഭാഗമാകും. മിഡ് വൈഫുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് എന്നിവരും സമരത്തിന്റെ ഭാഗമാണ്. ജോലിയ്ക്ക് അര്‍ഹമായ ശമ്പളമില്ലെന്നാണ് പരാതി. പണപ്പെരുപ്പം മൂലം രാജ്യം പ്രതിസന്ധിയിലായിരിക്കേ സമരം സര്‍ക്കാരിനും തലവേദനയാകും.

നേര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളിലെ എന്‍എച്ച് എസ് ജീവനക്കാരും വെയില്‍സ് ഒഴികെയുള്ള സ്ഥാപനത്തിലെ ജീവനക്കാരുംസമരത്തിന്റെ ഭാഗമാകും. ഈ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 1400 പൗണ്ടിന്റെ ശമ്പള വര്‍ദ്ധനവായിരുന്നു. പണപ്പെരുപ്പ നിരക്കിനേക്കാള്‍ അഞ്ചു ശതമാനം കൂടുതല്‍ വര്‍ദ്ധനയാണ് ആര്‍സിഎന്‍ തേടുന്നത്. നിലവില്‍ 12 ശതമാനമാണ് പണപ്പെരുപ്പം. ആവശ്യം അംഗീകരിച്ചാല്‍ പ്രതിവര്‍ഷം ശരാശരി 35600 പൗണ്ട് ശമ്പളം വാങ്ങുന്ന നഴ്സിന് ആറായിരം പൗണ്ട് അധികമായി ലഭിക്കും. സമരം എന്നാണ് എന്നു വ്യക്തമാക്കിയിട്ടില്ല. ഇംഗ്ലണ്ടിലും സ്‌കോട്ലന്‍ിലും വെയില്‍സിലും ആറുമാസത്തിനുള്ളില്‍ സമരം നടത്താന്‍ അനുമതിയുള്ളത്. മേയ് വരെ എപ്പോള്‍ വേണമെങ്കിലും സമരം തുടങ്ങാം. എത്ര ദിവസത്തേക്കെന്നും വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് നടത്തിയ ബാലറ്റില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് 3 ലക്ഷത്തിലേറെ അംഗങ്ങള്‍ പണിമുടക്കിന് അനുകൂലമായി മനസ്സ് രേഖപ്പെടുത്തിയത്. 106 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍സിഎന്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. നഴ്സുമാര്‍ പണിമുടക്കിയാലും സേവനങ്ങള്‍ തടസ്സപ്പെടാതെ നടത്താനുള്ള പദ്ധതി തയ്യാറാണെന്നാണ് ഗവണ്‍മെന്റ് നിലപാട്. വീട്ടില്‍ സാമ്പത്തികമായി മുനമ്പില്‍ നില്‍ക്കുകയും, ജോലിയില്‍ കടുപ്പമായി മാറുകയും ചെയ്യുന്ന അവസ്ഥ ഇനി അംഗീകരിച്ച് കൊടുക്കാന്‍ തയ്യാറല്ലെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ വ്യക്തമാക്കി. ‘യുകെയിലെ നഴ്സിംഗ് ജീവനക്കാര്‍ക്ക് ഇത് ചരിത്രപരമായ ദിനമാണ്. നിങ്ങള്‍ അഭിപ്രായം വ്യക്തമാക്കിക്കഴിഞ്ഞു, ഇത് കേള്‍ക്കും’, കുള്ളെന്‍ പറഞ്ഞു. മന്ത്രിമാര്‍ കണ്ണാടിയിലൊന്ന് നോക്കണം, നഴ്സിംഗ് ജീവനക്കാരെ എത്ര നാള്‍ ഈ വിധം കൊണ്ടുപോകുമെന്ന് ചോദിക്കണം. രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്ക് ഈ പ്രശ്നം ഇപ്പോള്‍ തീര്‍ക്കാനുള്ള ശേഷിയുണ്ട്, അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റ് യൂണിയനുകളില്‍ പെട്ട ഹെല്‍ത്ത് വര്‍ക്കേഴ്സും, ആംബുലന്‍സ് ജീവനക്കാരും, ആശുപത്രി പോര്‍ട്ടര്‍മാരും, ക്ലീനര്‍മാരും വരെ പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. പണപ്പെരുപ്പത്തിന് മുകളില്‍ 5 ശതമാനം ശമ്പള വര്‍ദ്ധനവാണ് ഫെയര്‍ പേ ഫോര്‍ നഴ്സിംഗ് ക്യാംപെയിന്‍ ആവശ്യപ്പെടുന്നത്.

ലണ്ടനിലെ ഗൈസ് & സെന്റ് തോമസ് ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ആശുപത്രികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കും. എന്നാല്‍ ഏതാനും ട്രസ്റ്റുകളില്‍ നിയമപരമായ സമരത്തിന് അരികില്‍ വെച്ച് വോട്ട് നഷ്ടമായിട്ടുണ്ട്. ഓരോ എന്‍എച്ച്എസ് എംപ്ലോയറും വ്യക്തിപരമായാണ് ബാലറ്റ് ഫലം പരിശോധിക്കുക. വര്‍ഷത്തിന്റെ അവസാനം മുതല്‍ 2023 മേയ് വരെയെങ്കിലും സമരങ്ങള്‍ അരങ്ങേറും. അടുത്ത ആഴ്ചയിലെ ബജറ്റില്‍ സുപ്രധാന വര്‍ദ്ധന പ്രഖ്യാപിച്ചില്ലെങ്കില്‍ സമരങ്ങള്‍ തുടങ്ങുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. നഴ്സുമാര്‍ക്ക് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Next Post

യു.എസ്.എ: കൊറോണയ്ക്ക് ശേഷം കണ്ടുവരുന്ന ഹൃദയാഘാതത്തിന് ഇന്ത്യന്‍ മരുന്ന് ഫലപ്രദം

Fri Nov 11 , 2022
Share on Facebook Tweet it Pin it Email വാഷിംഗ്ടണ്‍: കൊറോണയ്ക്ക് കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസിലെ പ്രോട്ടീന്‍ മൂലമുണ്ടാകുന്ന ഹൃദയത്തകരാര്‍ പരിഹരിക്കാന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തല്‍. അമേരിക്കയിലെ മെരിലാന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ഈച്ചകളിലും എലികളിലുമാണ് പരീക്ഷണം നടത്തിയത്. ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് വികസിപ്പിച്ച 2ഡിജി മരുന്നാണ് ഈ അവസ്ഥയ്ക്ക് പരിഹാരമാണെന്ന് […]

You May Like

Breaking News

error: Content is protected !!