കുവൈത്ത്: വ്യാപക പരിശോധനയില്‍ ആറുമാസത്തിനിടെ നാടുകടത്തിയത് 18000ത്തിലേറെ പ്രവാസികളെ

കുവൈത്ത് സിറ്റി: വിവിധ നിയമലംഘകരായ പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമായി തുടരുന്നു.

ഗതാഗത നിയമലംഘനങ്ങളും ഇതില്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനകളില്‍ പിടികൂടിയ 18,000ത്തിലേറെ പ്രവാസികളെയാണ് മാര്‍ച്ച്‌ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്ത് നിന്ന് നാടുകടത്തിയത്.

ഗുരുതര ഗതാഗത നിയമലംഘനം കണ്ടെത്തിയതോടെയാണ് 18,486 പേരെ ആറ് മാസത്തിനിടെ നാടുകടത്തിയതെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ എട്ടു മാസത്തിനിടെ 26 ലക്ഷം പേര്‍ നിയമം ലംഘിച്ചു. ഇതില്‍ 19.5 ലക്ഷം പരോക്ഷ നിയമലംഘനങ്ങള്‍ ആയിരുന്നെന്ന് ഗതാഗത ബോധവത്കരണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ നവാഫ് അല്‍ ഹയ്യാന്‍ പറഞ്ഞു. അമിതവേഗം, റെഡ് സിഗ്നല്‍ ക്രോസ് ചെയ്ത് പോകുക, റേസിങ്, ലൈസന്‍സില്ലാതെ വാഹനമോടിക്കുക എന്നിവ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍പ്പെടുന്നു.

അതേസമയം ഗതാഗത നിയന്ത്രണത്തിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനുമായി എല്ലാ ഗവര്‍ണറേറ്റുകളിലും കൂടുതല്‍ സുരക്ഷാസേനകളെ വിന്യസിച്ച്‌ പരിശോധന ശക്തമാക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇന്‍ഷുറന്‍സ് എടുക്കാതെയും പുതുക്കാതെയും റോഡിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

Next Post

യു.കെ: ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ യുകെ വിസ അനുവദിക്കാനുള്ള സാധ്യതയില്ല- ഇക്കാര്യത്തില്‍ ഹോം സെക്രട്ടറിയെ പിന്തുണച്ച് ചാന്‍സലറും രംഗത്ത്

Thu Sep 14 , 2023
Share on Facebook Tweet it Pin it Email ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ വിസ ലഭിക്കാനുള്ള സാധ്യത മങ്ങുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് അധിക വിസ അനുവദിക്കുന്നതിനോട് ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന് യോജിപ്പില്ല. ഈ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ചാന്‍സലര്‍ ജെറെമി ഹണ്ട്. ഇന്ത്യയ്ക്ക് അധിക വിസ നല്‍കുന്ന കാര്യത്തില്‍ ഭരണകക്ഷിയിലെ വലിയൊരു വിഭാഗം എം പിമാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഏകദേശം 50 ല്‍ അധികം എം മാരുടെ പിന്തുണയുള്ള, വലതുപക്ഷ […]

You May Like

Breaking News

error: Content is protected !!