യു.കെ: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍

ലണ്ടണ്‍: എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകള്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ . ചാള്‍സ് രാജാവും മറ്റ് മുതിര്‍ന്ന ബ്രിട്ടീഷ് രാജകുടുംബങ്ങളും എലിസബത്ത് രാജ്ഞിയുടെ മൃതദേഹത്തിനൊപ്പം അനുഗമിച്ചു.

ചാള്‍സ് രാജാവിന് പുറമെ രാജ്ഞി കാമില, രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍, വില്യം രാജകുമാരന്റെയും കേറ്റിന്റെയും ഒന്‍പത് വയസുള്ള മകന്‍ ജോര്‍ജ്ജ് രാജകുമാരനും, ഏഴ് വയസ്സുള്ള മകള്‍ ഷാര്‍ലറ്റ് രാജകുമാരിയും സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. പ്രിന്‍സ് ലൂയിസ് ചടങ്ങില്‍ ഭാഗമായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എലിസബത്ത് രാജ്ഞിക്ക് വിടനല്‍കാന്‍ ലോകനേതാക്കളെല്ലാം വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍, ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസ്, മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ‍‍ഡൊ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ എത്തിയതായാണ് വിവരം.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശനിയാഴ്ച എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ചാള്‍സ് രാജാവുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രദേശിക സമയം 11 മണിക്കാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി തുടര്‍ന്ന പൊതുദര്‍ശനത്തില്‍ ലക്ഷക്കണക്കിന് പേരാണ് രാജ്ഞിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്.

Next Post

യു.കെ: 'ഞങ്ങളുടെ കളളിനൻ ഡയമണ്ട് തിരിച്ചുതരണം' - എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ജനത

Mon Sep 19 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരചടങ്ങിന് പിന്നാലെ തങ്ങളുടെ രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യ വജ്രം തിരിച്ചുതരാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. ലോകത്തെ ഏറ്റവും വലിയ വജ്രമായ കളളിനന്‍ ഡയമണ്ട് എന്ന വിളിപ്പേരുള്ള ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക തിരിച്ച്‌ തരാനാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളിനന്‍ ഡയമണ്ട് ഉടന് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരികെ നല്‍കണം. ദക്ഷിണാഫ്രിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും ധാതുക്കള്‍ നമ്മുടെ […]

You May Like

Breaking News

error: Content is protected !!