യു.കെ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുടുംബ ബജറ്റുകളില്‍ 2300 പൗണ്ടിന്റെ ആഘാതം നേരിടുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: രാജ്യത്തിന്റെ പണപ്പെരുപ്പം കൈകാര്യം ചെയ്യാനുള്ള നിയന്ത്രണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നഷ്ടമായതായി വിമര്‍ശനം. കുടുംബങ്ങളുടെ ബജറ്റില്‍ 2300 പൗണ്ടിന്റെ ആഘാതം വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ഉള്‍പ്പെടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ വസ്തുക്കളുടെയും വിലകള്‍ ഉയര്‍ന്നതോടെ അടുത്ത 10 മാസത്തേക്ക് കൂടി ജീവിതച്ചെലവുകള്‍ മൂലം ജനം ഞെരുക്കത്തിലാകുമെന്ന് അക്കൗണ്ടന്റുമാരായ ഗ്രാന്റ് തോണ്‍ടണ്‍ പറഞ്ഞു. അടുത്ത വര്‍ഷം മേയില്‍ സാമ്പത്തിക ഞെരുക്കം അവസാനിക്കുമ്പോഴേക്കും ശരാശരി ഭവനങ്ങളുടെ ബജറ്റില്‍ 2300 പൗണ്ടിന്റെ കുറവെങ്കിലും നേരിടുമെന്നാണ് സൂചന. 31 മാസങ്ങളായി വില വര്‍ദ്ധന വരുമാനത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്നതാണ് ഇതിന് കാരണം.

സാമ്പത്തിക ഞെരുക്കം പല കുടുംബങ്ങളെയും യുദ്ധ സാഹചര്യത്തില്‍ എത്തിച്ചിട്ടുണ്ട്. പണപ്പെരുപ്പം പരമോന്നതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ അടുത്ത 10 മാസവും ഈ ഞെരുക്കം തുടരുകയും, ചെലവ് ചുരുക്കി ജീവിക്കേണ്ടതായി വരികയും ചെയ്യും, ഗ്രാന്റ് തോണ്‍ടണ്‍ വ്യക്തമാക്കി. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബാങ്കും, ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലിയും രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മേയ് വരെ മൂന്ന് മാസങ്ങളില്‍ വരുമാനം 7.3 ശതമാനം ഉയര്‍ന്നുവെങ്കിലും പണപ്പെരുപ്പം ഇപ്പോഴും 8.7 ശതമാനത്തിലാണ് നടക്കുന്നത്. 2001 മുതലുള്ള കണക്കുകള്‍ ഏറ്റവും വലിയ വരുമാന വര്‍ദ്ധനവാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതാണ് ജോലിക്കാര്‍ക്ക് തിരിച്ചടിയാകുന്നത്.

Next Post

ഒമാന്‍: കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഉപഭോക്തൃത സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു

Wed Jul 12 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഉപഭോക്തൃത സംരക്ഷണ അതോറിറ്റിയുടേതാണ് നടപടി. ഇവ ഖസബ് വിലായത്തിലെ കടയില്‍നിന്നാണ് പിടിച്ചെടുക്കുന്നത്. സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!