മസ്കത്ത്: തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 55 വിദേശികളെ സീബ് വിലായത്തില്‍നിന്ന് തൊഴില്‍ മന്ത്രാലയം അറസ്റ്റ് ചെയ്തു.
തൊഴില്‍ മന്ത്രാലയത്തെ ജനറല്‍ ഡയറക്‌ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ റോയല്‍ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. സ്വകാര്യ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ലൈസൻസില്ലാത്ത ജോലി എടുക്കുന്നതും പൊതു ധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികളും കണ്ടെത്തി.
പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമം ലംഘിച്ചതിന് പ്രവാസി തൊഴിലാളികളെ സിനാവ് വിലായത്തില്‍നിന്നും അധികൃതര്‍ പിടികൂടി. റോയല്‍ ഒമാൻ പൊലീസിന്റെയും സിനാവ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ വഴിയോര കച്ചവടക്കാര്‍ക്കെതിരെ മന്ത്രാലയം നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.