കുവൈത്ത്: നിയമലംഘനം- കുവൈത്തില്‍ നാല് മാസത്തിനിടെ 9,517 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘനത്തിന് നാല് മാസത്തിനിടെ 9,517 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ അവസാനം വരെയുള്ള കണക്കുകളാണിത്.

നാടുകടത്തപ്പെട്ട 9,517 പേരില്‍ 1,065 പേരും നവംബര്‍ മാസത്തില്‍ മാത്രമാണ് പിടിയിലായത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ അധികൃതര്‍ നടത്തിവരുന്ന പരിശോധനകള്‍ തുടരുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച്‌ കുവൈത്തില്‍ ജോലി ചെയ്‍തിരുന്നവരും രാജ്യത്തെ താമസ നിയമങ്ങള്‍ അനുസരിക്കാതെ ഇവിടെ കഴിഞ്ഞുവന്നിരുന്നവരുമാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

താഴ്‍ന്ന വരുമാനക്കാരായ പ്രവാസി തൊഴിലാളികളെ ഘട്ടംഘട്ടമായി രാജ്യത്തു നിന്ന് ഒഴിവാക്കാനും വിസ കച്ചവടവും തട്ടിപ്പും പോലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മൂന്ന് വകുപ്പുകള്‍ ചേര്‍ന്ന് രാജ്യവ്യാപകമായി പരിശോധന നടത്തുന്നത്.

Next Post

ഒമാന്‍: മെസ്സിയുടെ ബിഷ്‌ടിന് ഒരു മില്യണ്‍ ഡോളര്‍ ഓഫറുമായി ഒമാന്‍ പാര്‍ലമെന്റ് അംഗം

Sun Dec 25 , 2022
Share on Facebook Tweet it Pin it Email ലോക കകപ്പ് സമ്മാനദാന ചടങ്ങില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സമ്മാനിച്ച ബിഷ്‌ടിന് (ആചാരപരമായ അറബിക് വസ്ത്രം) ഒരു മില്യണ്‍ ഡോളര്‍ വാഗ്‌ദാനം ചെയ്‌ത്‌ ഒമാനി അഭിഭാഷകനും രാജ്യത്തെ പാര്‍ലമെന്റ് അംഗവുമായ അഹമദ് അല്‍ ബര്‍വാനി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം. “എന്റെ സുഹൃത്ത് മെസ്സി, ലോകകപ്പ് നേടിയതിന് […]

You May Like

Breaking News

error: Content is protected !!