യു.കെ: യുകെയിലെ മലയാളി സമൂഹത്തില്‍ ഒരേ ദിവസം രണ്ടു മരണം – ബ്രിട്ടനിലെ മലയാളികളെ സങ്കടത്തിലാഴ്ത്തി വിട പറഞ്ഞത് മഞ്ജുവും ഡോ. റിതേഷ് കുമാറും

നഴ്‌സ് മെറീനയുടെ മരണ വാര്‍ത്തയറിഞ്ഞ് തേങ്ങലടങ്ങും മുന്‍പ് യുകെ മലയാളികളെ നടുക്കിക്കൊണ്ട് രണ്ടു മരണം. ഹേവാര്‍ഡ് ഹീത്തില്‍ താമസിക്കുന്ന മഞ്ജു ഗോപാലകൃഷ്ണന്‍(40 ), ഹള്ളില്‍ താമസിക്കുന്ന ഡോക്ടര്‍ റിതേഷ് കുമാര്‍ (49) എന്നിവരാണ് അകാലത്തില്‍ വിട പറഞ്ഞത്.
യുകെയിലെ എല്‍ടിഐ മിന്‍ട്രീയില്‍ ജോലി ചെയ്തിരുന്ന മഞ്ജു ഗോപാലകൃഷ്ണന്‍ കുറച്ചു കാലമായി കാന്‍സറിനോട് പൊരുതി എങ്കിലും ഞായറാഴ്ച രാത്രി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് ജെയിംസ് ഹോസ്പൈസില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്. ഭര്‍ത്താവ് അലന്‍, മക്കള്‍ അമേയ, നിലിയ, ഭര്‍തൃ മാതാപിതാക്കള്‍ ആലുവ പാങ്ങേത്തു ലോയ്ഡ് ജോസ് – ഏലിസബെത്ത് എന്നിവര്‍ക്കൊപ്പം കുടുംബ സമേതമാണ് ബര്‍ജസ് ഹില്ലില്‍ താമസിച്ചു വന്നത്. കങ്ങരപ്പടി മണ്ണുള്ളിപ്പാടം ഗോപാലകൃഷ്ണന്‍ -പദ്മിനി ദമ്പതികളുടെ മകളാണ്.

ഹേവാര്‍ഡ്‌സ് ഹീത്ത് സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി വികാരി ജനറാള്‍ ഫാ ആന്റണി ചുണ്ടെലിക്കാട്ടില്‍, ഫാ. ബിനോയ് നിലയാറ്റിങ്കല്‍ ഹോസ്പൈസില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു, പ്രാര്‍ത്ഥന ശുശ്രുഷകള്‍ നടത്തി. മഞ്ജുവിന്റെ ആകസ്മികമായ വേര്‍പാടില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദു സമാജം, ഹേവാര്‍ഡ്‌സ് ഹീത്ത് പെന്തക്കുസ്താ കമ്മ്യൂണിറ്റി, ഹേവാര്‍ഡ്‌സ് ഹീത്ത് മിസ്മ അസോസിയേഷന്‍ പ്രതിനിധിയായിരുന്ന മഞ്ജുവിന്റെ ആകസ്മികമായ വേര്‍പാടില്‍ ഹേവാര്‍ഡ്‌സ് ഹീത്ത് മിസ്മാ അസോസിയേഷന്‍, ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി അസോസിയേഷന്‍, ഹേവാര്‍ഡ്‌സ് ഹീത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

കിങ്സ്റ്റണ്‍ അപ്പോണ്‍ ഹള്ളില്‍ കഴിഞ്ഞ 20 വര്‍ഷമായി താമസിച്ചിരുന്ന ഡോക്ടര്‍ റിതേഷ് കുമാര്‍ (49) തിങ്കളാഴ്ച വൈകിട്ട് 5.30 നാണ് വിട വാങ്ങിയത്. 20 വര്‍ഷം മുന്‍പ് ഇന്ത്യയില്‍ നിന്ന് ഭാര്യ ലിമയോടൊപ്പം ഹള്ളില്‍ എത്തിയ ഡോ. റിതേഷ് ഹള്‍ റോയല്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഏറെ വര്‍ഷം ജോലി ചെയ്തതിനു ശേഷം സ്‌കന്തോര്‍പ്പ് എന്‍എച്ച്എസ് ഹോഡ്പിറ്റലില്‍ ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ആയി ജോലി ചെയ്തു വരുന്നതിന് ഇടയ്ക്കാണ് ലിംഫോമ എന്ന രോഗം പിടികൂടിയത്.

കഴിഞ്ഞ നാല് വര്‍ഷത്തിന് ഇടയില്‍ രോഗം കുറഞ്ഞും കൂടിയും ഇരുന്നുവെങ്കിലും ഏറെ നാളത്തെ അന്വേഷണത്തിന് ഒടുവില്‍ സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്തിയപ്പോള്‍ ഭാര്യയും ലിമയും കുട്ടികള്‍ ആയ നയനയും റിയയും ഏറെ പ്രതീക്ഷയോടെയാണ് റിതേഷിന്റെ ജീവന്‍ രക്ഷിക്കാമെന്നു കരുതിയത്. യുകെയിലുള്ള ഒട്ടേറെ മലയാളി സംഘടകള്‍ വഴി സ്റ്റെം സെല്‍ ദാതാക്കളെ കണ്ടെത്തുവാന്‍ നഴ്സായ ലിമ മുന്‍കൈയെടുത്തിരുന്നു. ഇത് ഒട്ടേറെ പേര്‍ക്ക് സ്റ്റെം സെല്‍ ദാതാക്കളെ കണ്ടെത്തുവാന്‍ കാരണമായി. ക്യാമ്പയിനില്‍ പങ്കെടുത്തു സ്വാബ് നല്‍കിയ എല്ലാവര്‍ക്കും കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്.

സ്റ്റെം സെല്‍ ട്രീറ്റ്മെന്റ് തുടങ്ങുവാനിരിക്കെയാണ് കഴിഞ്ഞ ആഴ്ചയോടെ രോഗം കലാശാലവുകയും ഇന്നലെ വൈകിട്ട് റിതേഷ് ഭാര്യയും കുട്ടികളെയും വിട്ടു വിടപറയുകയും ചെയ്തത്. യുകെയിലെ വിവിധ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കൊപ്പം സുഹൃത്തുക്കളായ ഹള്ളിലെ മലയാളികളും റിതേഷിന്റെ ജീവന്‍ രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തിരുന്നു. ഏതൊരു അസമയത്തും ഓടി എത്താവുന്ന യുവ ഡോക്ടറുടെ മരണം ഹള്ളിലെ മലയാളികള്‍ക്ക് തീരാനഷ്ടം തന്നെയാണ്. യുകെയില്‍ തന്നെ സംസ്‌കരിക്കുവാനാണ് തീരുമാനം.

Next Post

ഒമാന്‍: ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഒമാന്‍

Wed Jul 26 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാനില്‍ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് രണ്ട് സ്‌കോളര്‍ഷിപ്പുമായി ഒമാന്‍ ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നവേഷന്‍ മന്ത്രാലയം. 2023-2024 അധ്യയന വര്‍ഷം എന്‍ജിനീയറിങ്, ബിസിനസ് സ്റ്റഡീസ് വിഭാഗങ്ങളിലായാണ് സ്‌കോളര്‍ഷിപ് നല്‍കുക. യൂനിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയന്‍സ് കോളജിലാണ് അഡ്മിഷന്‍ ലഭിക്കുക. കള്‍ചറല്‍ ആൻഡ് സയന്റിഫിക് കോഓപറേഷന്‍ പദ്ധതിയുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന്. ഹയര്‍ എജുക്കേഷന്‍ […]

You May Like

Breaking News

error: Content is protected !!