കുവൈത്ത് സിറ്റി: രാജ്യത്ത് താമസരേഖയുമായി ബന്ധപ്പെട്ട (റെസിഡൻസി) വരുമാനത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍പ്രകാരം താമസരേഖയുമായി ബന്ധപ്പെട്ട വരുമാനത്തില്‍ 74 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.
ഒരു വര്‍ഷത്തിനിടയില്‍ 4.69 മില്യണ്‍ ദീനാറാണ് അധിക വരുമാനമായി സര്‍ക്കാറി ലഭിച്ചതെന്ന് പ്രാദേശിക മാധ്യമമായ അല്‍ അൻബ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഗതാഗതനിയമലംഘനങ്ങളില്‍നിന്നുള്ള വരുമാനവും 25 ശതമാനം കൂടിയിട്ടുണ്ട്. നേരത്തേ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വാഹനങ്ങള്‍ക്ക് എട്ടു ദശലക്ഷം ദീനാര്‍ പിഴ ചുമത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചിരുന്നു.
രണ്ടു മാസം മുമ്ബാണ് ഗള്‍ഫ് രാജ്യങ്ങളിലെ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങിയത്. ഇതോടെ മറ്റു രാജ്യങ്ങളില്‍നിന്ന് കുവൈത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയാല്‍ പിഴ അടച്ചതിനുശേഷം മാത്രമേ തിരികെ പോകാന്‍ സാധിക്കുകയുള്ളൂ.