ഒമാൻ ആരോഗ്യമേഖലക്ക് ഉണര്‍വ് പകര്‍ന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആൻഡ് കോണ്‍ഫറന്‍സ് സമാപിച്ചു.
ആരോഗ്യ രംഗത്തെ നൂതന രീതികളും ചികിത്സകളും സേവനങ്ങളും മനസിലാക്കവനായി ആയിരകണക്കിനാളുകളാണ് ഹെല്‍ത്ത് എക്‌സിബിഷന്‍ നഗരിയിലേക്ക് എത്തിയത്.
ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷനില്‍ ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 160ല്‍ അധികം പ്രദര്‍ശകരാണ് പങ്കെടുത്തത്. ഗള്‍ഫ് മാധ്യമം ‘ഹീല്‍മി കേരള’യുടെ രണ്ടാം പതിപ്പിന് പരിസമാപ്തി ആയി. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങള്‍ ഒമാനി സമൂഹം നേരിട്ടറിഞ്ഞ മൂന്നു ദിനങ്ങളായിരുന്നു കടന്നുപോയത്.
കേരളത്തില്‍നിന്നുള്ള പ്രമുഖരായ 20ല്‍ അധികം ആരോഗ്യ സ്ഥാപനങ്ങളാണ് മേളയുടെ ഭാഗമായി പങ്കെടുത്തത്. ഒമാനില്‍നിന്ന് ആയൂര്‍വേദ, ട്രാവല്‍ സ്ഥാപനങ്ങളും പങ്കാളികളായി. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ‘ഗള്‍ഫ് മാധ്യമം’ ഹീല്‍മി കേരള പവലിയനിലൂടെ ലക്ഷ്യമിട്ടത്. സുല്‍ത്താനേറ്റിലെ ഏറ്റവു വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെല്‍ത്ത് എക്സിബിഷൻ ആൻഡ് കോണ്‍ഫറൻസ്.