വ്യക്തിഗത വിവരങ്ങളും വ്യക്തിഗത തിരിച്ചറിയല്‍ നമ്ബറും (പിൻ) ഫോണ്‍, സാമൂഹികമാധ്യമങ്ങള്‍ വഴി പങ്കുവെക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാൻ പോലീസ്.
തട്ടിപ്പുകാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ലഭിക്കുന്നത് തടയാനാണിത്. ആശയവിനിമയ കമ്ബനി, ബാങ്ക്, പ്രശസ്ത വ്യക്തി തുടങ്ങിയ അവകാശവാദങ്ങളുമായി വ്യക്തിഗത വിവരങ്ങളും പിന്നും ആവശ്യപ്പെട്ട് ഫോണിലെത്തുന്ന മെസ്സേജുകളും വിളികളും സ്വീകരിക്കരുത്.
സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള മെസ്സേജിനും മറുപടി നല്‍കരുത്. വമ്ബൻ സമ്മാനം, സാമ്ബത്തിക സഹായം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇത്തരം സന്ദേശങ്ങളെത്തുക. രാജ്യത്തിന് പുറത്തുപോകുമ്ബുള്‍ സിം, എടിഎം കാര്‍ഡുകള്‍ ആരെയും ഏല്‍പ്പിക്കരുത്. ഇവ ഉപയോഗിച്ചും തട്ടിപ്പ് നടത്താവുന്നതാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം കൂടിയതോടെ അജ്ഞാതര്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കാനും സ്വകാര്യ വിവരങ്ങള്‍ അനധികൃത സാമ്ബത്തിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനും അവസരമുണ്ടാകുന്നു. വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുമ്ബോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. നിയമലംഘനങ്ങള്‍ക്ക് ശക്തമായ പിഴകളാണ് ഒമാൻ സൈബര്‍ കുറ്റകൃത്യ നിയമം അനുശാസിക്കുന്നത്.
ഭീഷണിപ്പെടുത്താനോ ബ്ലാക്ക്മെയ്ലിംഗിനോ ഇന്റര്‍നെറ്റ് പോലുള്ളവ ഉപയോഗിക്കുന്നത്, ഒരു മാസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷം വര്‍ധിക്കാത്തതുമായ തടവുശിക്ഷക്കും ആയിരം ഒമാൻ റിയാലില്‍ കുറയാത്തതും 3000 ഒമാൻ റിയാലില്‍ വര്‍ധിക്കാത്തതുമായ പിഴശിക്ഷക്കും കാരണമാകും. അത്തരം വിവരങ്ങള്‍ റോയല്‍ ഒമാൻ പോലീസിനെ അറിയിക്കാവുന്നതാണ്.