ഒമാന്‍: മസ്‌കത്തില്‍ കുറഞ്ഞ നിരക്കില്‍ ഫ്ലാറ്റുകളില്ല – യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും താമസം പ്രയാസമാകുന്നു

മസ്കത്ത്: തലസ്ഥാന നഗരിയില്‍ കുറഞ്ഞ ചെലവില്‍ താമസസൗകര്യം ലഭിക്കാത്തത് കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു.

വലിയ തുക ചെലവഴിച്ചാണ് പലരും താമസിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു. ജോലിക്കായി സ്വന്തം പട്ടണത്തില്‍ നിന്ന് മാറിത്താമസിക്കുന്ന അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇതുതന്നെയാണ് സ്ഥിതി. അല്‍ഖൂദ് പോലുള്ള സ്ഥലങ്ങളില്‍ ഷെയറിങ് അടിസ്ഥാനത്തില്‍ ഒരു മിതമായ അപ്പാര്‍ട്മെന്റിന് ഒരു വിദ്യാര്‍ഥി 60 റിയാലും അതിനു മുകളിലും കൊടുക്കേണ്ടിവരുന്നുണ്ട്. ഇതിനേക്കാള്‍ കൂടുതല്‍ സൗകര്യപ്രദവും ഉയര്‍ന്ന മാര്‍ക്കറ്റ് ലൊക്കേഷനുകളിലും ഇതിനു മുകളിലാണ് നല്‍കേണ്ടിവരുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. മിക്ക ബാച്ചിലേഴ്സും ഫ്ലാറ്റുകള്‍ വാടകക്കെടുത്ത് സുഹൃത്തുക്കള്‍ക്കിടയില്‍ വാടക പങ്കിടുകയാണ് ചെയ്യുന്നത്.

ഇത്തരം ഫ്ലാറ്റുകളില്‍ അടുക്കളയടക്കം പരിമിതമായ സൗകര്യങ്ങളായിരിക്കും ഉണ്ടാകുക. എന്നാല്‍, ഇതിനും മാസത്തില്‍ 50 റിയാല്‍വരെ നല്‍കേണ്ടിവരുന്നുണ്ട്. ബാച്ചിലേഴ്സിന് വാടകക്ക് കൊടുക്കുമ്ബോള്‍ ഇത്തരം ഫ്ലാറ്റുകളില്‍നിന്ന് കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുകയോ അല്ലെങ്കില്‍ ഇത്തരം സ്ഥലങ്ങളിലേക്ക് കുടുംബങ്ങള്‍ താമസിക്കാൻ വരാത്ത സ്ഥിതിയുണ്ടെന്ന് ഒരു പ്രോപ്പര്‍ട്ടി ബ്രോക്കറേജ് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് പറഞ്ഞു. ഇക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള ഇടം കുറഞ്ഞുകൊണ്ടിരിക്കുന്നു.

Next Post

കുവൈത്ത്: എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തം

Sun Sep 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തം. കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്ബനിയുടെ മിനാ അഹമ്മദി റിഫൈനറിയിലെ യൂനിറ്റ് 35ലാണ് അപകടമുണ്ടായത്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയതായി കെ.എൻ.പി.സി വക്താവ് ഗാനിം അല്‍ ഒതൈബി അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കിയ അഗ്നിശമനസേനാംഗങ്ങളെയും തൊഴിലാളികളെയും അദ്ദേഹം അഭിനന്ദിച്ചു. റിഫൈനറി പ്രവര്‍ത്തനങ്ങളെയും എണ്ണ കയറ്റുമതിയെയും അപകടം ബാധിച്ചിട്ടില്ലെന്നും അല്‍ ഒതൈബി വ്യക്തമാക്കി.

You May Like

Breaking News

error: Content is protected !!