കുവൈത്ത് സിറ്റി: കുവൈത്തില്‍ കൂടുതല്‍ വിദേശി ടെക്നിക്കല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പബ്ലിക് അതോറിറ്റി ഓഫ് മാൻപവര്‍.
ജി.സി.സി കൗണ്‍സില്‍ അംഗീകരിച്ച ഏകീകൃത ഗൈഡ് അനുസരിച്ചുള്ള യോഗ്യത കണക്കാക്കിയാകും തൊഴിലാളി റിക്രൂട്ട്‌മെന്റ്. രാജ്യത്തെ തൊഴില്‍ വിപണിയുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനാണു യോഗ്യത നിര്‍ബന്ധമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
വാണിജ്യ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്ന കമ്ബനിയിലേക്ക് മാത്രമേ തൊഴിലാളിയെ ട്രാൻസ്ഫര്‍ അനുവദിക്കൂ. ട്രാൻസ്ഫര്‍ ആവശ്യപ്പെടുന്ന ജീവനക്കാര്‍ അവരുടെ ക്രിമിനല്‍ റെക്കോര്‍ഡ് സ്റ്റാറ്റസ്, എൻട്രി വിസയുടെ പകര്‍പ്പ്, കൈമാറുന്ന തൊഴിലിന്റെ നിര്‍ദിഷ്ട ആവശ്യകതകള്‍ വ്യക്തമാക്കുന്ന രേഖകള്‍ എന്നിവ സമര്‍പ്പിക്കണം. സന്ദര്‍ശക വിസ വര്‍ക്ക് റെസിഡൻസ് പെര്‍മിറ്റാക്കി മാറ്റുന്നത് പുതിയ തൊഴില്‍ പെര്‍മിറ്റായാണ് പരിഗണിക്കുക. തൊഴിലാളിയെ മാറ്റാൻ ആഗ്രഹിക്കുന്ന കമ്ബനിക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളുടെ എണ്ണം അതിനനുസരിച്ച് ക്രമീകരിക്കാം.
എൻട്രി വിസകളും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കുന്നതിനുള്ള സ്റ്റാൻഡേര്‍ഡ് നടപടിക്രമങ്ങള്‍ക്കനുസൃതമായി പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് വിസ ലഭിക്കുന്നതിനായി സ്ഥാപനങ്ങള്‍ സഹേല്‍ ആപ്പ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.