കുവൈത്ത് സിറ്റി: സാങ്കേതിക കൈമാറ്റത്തിന് വാതിലുകള്‍ തുറന്ന് ഇന്ത്യയും കുവൈത്തും. കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻഫര്‍മേഷൻ ടെക്നോളജി കോണ്‍ഫറൻസ് ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പായി.
കുവൈത്ത് ചേംബര്‍ ഓഫ് കോമേഴ്‌സ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി), നാസ്‌കോം എന്നിവയുമായി സഹകരിച്ചാണ് കോണ്‍ഫറൻസ് സംഘടിപ്പിച്ചത്. കോണ്‍ഫറൻസിന്റെ ഭാഗമായി ഐ.ടി.ഇ.എസ് മേഖലയിലെ വിവിധ കമ്ബനികളിലെ പ്രതിനിധികള്‍ കുവൈത്തിലെത്തിയിരുന്നു.
സിട്രാ ചെയര്‍മാൻ, ഐ.ടി കേന്ദ്ര ഏജൻസി ഡെപ്യൂട്ടി ജനറല്‍ ഡോ. അമ്മാര്‍ അല്‍ ഹുസൈനി, കുവൈത്ത് പെട്രോളിയം കോര്‍പറേഷൻ (കെ.പി.സി) എം.ഡി ബദര്‍ അല്‍ അത്തര്‍, അനുബന്ധ കമ്ബനികളുടെ പ്രതിനിധികള്‍ എന്നിവരുമായി കുവൈത്തിലെത്തിയ ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തി.
ടെക്‌നോളജി സൊല്യൂഷനുകള്‍, എ.ഐ, ബ്ലോക്ക്‌ചെയിൻ, മറ്റ് ഐ.ടി അനുബന്ധ മേഖലകള്‍ എന്നിവയില്‍ ഇന്ത്യൻ കമ്ബനികള്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങള്‍ പ്രയോജനപ്പെടുത്തലും ഇന്ത്യ-കുവൈത്ത് സഹകരണം തുടരുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
ഐ.ബി.പി.സി പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. ക്രൗണ്‍ പ്ലാസയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഐ.ടി കമ്ബനി പ്രതിനിധികള്‍, ഇന്ത്യന്‍ ബിസിനസ് ഉടമകളും പങ്കെടുത്തു. ഐ.ടി രംഗത്തെ ഇന്ത്യയുടെ വളര്‍ച്ച കുവൈത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം ഒത്തുചേരലുകള്‍ക്ക് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക പറഞ്ഞു. നാസ്‌കോം സമ്മേളനഭാഗമായി ബ്രോഷര്‍ പുറത്തിറക്കി.
ഐ.ബി.പി.സി വൈസ് ചെയര്‍മാന്‍ കൈസര്‍ ഷാക്കിര്‍, ജോ.സെക്രട്ടറി കെ.പി. സുരേഷ് എന്നിവരും ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. കോണ്‍ഫറൻസിന്റെ ഭാഗമായി ഇന്ത്യൻ എംബസി ഐ.ടി സഹകരണ സാധ്യതകളെ കുറച്ച പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.