കുവൈത്ത്: ഇസ്രായേലിനെ പിന്തുണച്ച നഴ്സിനെ നാടുകടത്തി

കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിനെ പിന്തുണച്ചതിന് കുവൈത്തില്‍നിന്ന് ഒരു ഇന്ത്യൻ നഴ്സിനെക്കൂടി നാടുകടത്തി.

അസ്സബാഹ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന നഴ്സിനെയാണ് നാടുകടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസി നഴ്സിനെ നാടുകടത്തുന്ന രണ്ടാമത്തെ കേസാണിത്.

നേരത്തേ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സിനെ നാടുകടത്തിയിരുന്നു. വാട്സ്‌ആപ് ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് അപ്‌ഡേറ്റിലൂടെ നഴ്സ് ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സന്ദേശത്തില്‍ ഫലസ്തീനികളെ ഭീകരരെന്ന് പരാമര്‍ശിക്കുകയും ഇസ്രായേല്‍ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നഴ്‌സിന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെക്കുറിച്ച്‌ അഭിഭാഷകനായ ബന്ദര്‍ അല്‍ മുതൈരി പരാതിപ്പെട്ടു. തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെതിരെയും നടപടി സ്വീകരിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ പൊതു നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ്‌ പരാതി നല്‍കിയത്.

Next Post

യു.കെ: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; യുകെയിലെ സ്‌കൂളുകളില്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ച് പരിശോധന

Sun Oct 29 , 2023
Share on Facebook Tweet it Pin it Email സ്‌കൂളുകളില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന അധ്യാപകര്‍ക്ക് അയച്ച കത്തില്‍ സുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനുമായി പോലീസ് ഓഫീസര്‍മാരുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പോലീസ് ഉദ്യോഗസ്ഥരും സ്‌കൂള്‍ ജീവനക്കാരും തമ്മില്‍ ഫലപ്രദമായി ആശയവിനിമയം നടത്തുന്നത് രഹസ്യാന്വേഷണത്തെയും വിവരശേഖരണത്തെയും സഹായിക്കുമെന്ന് മെറ്റ് പോലീസ് പറഞ്ഞു . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക, ക്രിമിനല്‍ […]

You May Like

Breaking News

error: Content is protected !!