ഹിന്ദുയുവതിയെ പ്രണയിച്ചെന്ന് ആരോപിച്ച്‌ മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

ബെലഗാവി: ഹിന്ദുയുവതിയെ പ്രണയിച്ചെന്ന് ആരോപിച്ച്‌ മുസ്‌ലിം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി.

കര്‍ണാടകയിലെ ബലഗാവിയിലാണ് സംഭവം. 24 കാരനായ അര്‍ബാസ് അഫ്താബ് മുല്ലയുടെ ശരീരമാണ് വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മരണപ്പെട്ട അര്‍ബാസ് ഹിന്ദു പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതില്‍ കുപിതരായ പെണ്‍കുട്ടിയുടെ വീട്ടുകാരും തീവ്രഹിന്ദുത്വ സംഘമായ ശ്രീരാമസേനയും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സെപ്റ്റംബര്‍ 28നാണ് യുവാവിന്റെ മൃതദേഹം റയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ പിതാവും സഹോദരനും തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ അംഗങ്ങളും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അര്‍ബാസിന്റെ മാതാവ് നജീമ ശൈഖ് ആരോപിച്ചു. സിവില്‍ എഞ്ചിനീയറിങ് ബിരുദധാരിയായ അര്‍ബാസ് ബലഗാവിയില്‍ കാര്‍ ഡീലറായി ജോലി ചെയ്ത് വരികയായിരുന്നു. അര്‍ബാസിന്റെ തലക്ക് ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.

Next Post

കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറി - രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Sun Oct 3 , 2021
Share on Facebook Tweet it Pin it Email ലക്‌നൗ: കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പഇടിച്ചുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കെതിരെ ഉണ്ടായ കര്‍ഷക പ്രതിഷേധത്തിനിടെയിലേയ്ക്കാണ് വാഹനവ്യൂഹം പാഞ്ഞുകയറിയത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മകന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വഹനവ്യൂഹം ആണ് ഇടിച്ചുകയറിയത്. മന്ത്രിയുടെ കോപ്ടര്‍ വന്നിറജ്ങിയ ഹെലിപാഡിലേക്ക് കര്‍ഷകര്‍ കൂട്ടത്തോടെ പ്രതിഷേധ മാര്‍ച്ചുമായി എത്തുകയായിരുന്നു. എന്നാല്‍ […]

You May Like

Breaking News

error: Content is protected !!