കുവൈത്ത്: ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പത്തിനായിരത്തിലേറെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായി

കുവൈത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മുപ്പത്തിനായിരത്തിലേറെ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമായി.

മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അനധികൃത മാര്‍ഗങ്ങളിലൂടെ നേടിയതുമായ ഡ്രൈവിംഗ് ലൈസന്‍സുകളാണ് അധികൃതര്‍ റദ്ദാക്കിയത്. അനുവദിക്കപ്പെടുന്ന ലൈസന്‍സുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പുറത്തു വിട്ട 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകളിലാണ് ഇക്കാര്യമുള്ളത് . ഈ വര്‍ഷം ആകെ 32,000 വിദേശികള്‍ക്കാണ് വാഹനമോടിക്കാനുള്ള ലൈസന്‍സ് നഷ്ടപ്പെട്ടത്. തൊഴില്‍ മാറുമ്ബോള്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാനാകാത്തതാണ് കൂടുതല്‍ പേര്‍ക്കും വിനയായത് .

അനധികൃത വഴികളിലൂടെ സമ്ബാദിച്ച ലൈസന്‍സുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട് . മാനസിക അസ്വാസ്ഥ്യങ്ങള്‍, കാഴ്ചാപരിമിതി തുടങ്ങിയ കാരണങ്ങളാല്‍ 2,400 കുവൈത്തി പൗരന്മാരുടെ ലൈസന്‍സുകള്‍ റദ്ദാക്കി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നവരുടെ എണ്ണത്തില്‍ 43 ശതമാനത്തിന്റെ കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020ല്‍ 72,000 ലൈസന്‍സ് അനുവദിച്ചപ്പോള്‍ ഈ വര്‍ഷം ഇത് 41,000 ആണ്. താമസകാര്യവകുപ്പ്, മാന്‍പവര്‍ അതോറിറ്റി, ഭിന്നശേഷി ക്ഷേമ വകുപ്പ് എന്നിവയുമായുള്ള ഏകോപനത്തോടെ സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സ് അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കുന്നതെന്നു ജനറല്‍ ട്രാഫിക് വിഭാഗം വ്യക്തമാക്കി.

Next Post

സൗദി: അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വേതനം - നിർദ്ദേശം നൽകി മാനവവിഭവ ശേഷി മന്ത്രാലയം

Thu Nov 4 , 2021
Share on Facebook Tweet it Pin it Email ജിദ്ദ ∙ സൗദിയില്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വേതനം നല്‍കാന്‍ നിര്‍ദ്ദേശിച്ച്‌ മാനവവിഭവ ശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്. ദിവസം 8 മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴില്‍ സമയം. ഇതില്‍ കൂടുതലായി […]

You May Like

Breaking News

error: Content is protected !!