ഒമാൻ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി

മസ്‌കത്ത്: രാജ്യത്തിെന്‍റ 51ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ അലങ്കരിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസ് അനുമതി നല്‍കി. നവംബര്‍ 30വരെ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ച്‌ ഉപയോഗിക്കാം.

പൊലീസ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുവേണം സ്റ്റിക്കറുകള്‍ പതിക്കാന്‍. വിന്‍ഡോ ഗ്ലാസ്, നമ്ബര്‍ പ്ലേറ്റ്, ലൈറ്റുകള്‍ എന്നിവിടങ്ങളിലേക്ക് സ്റ്റിക്കറുകള്‍ വ്യാപിക്കരുത്. പിന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഡ്രൈവര്‍ക്ക് പിന്‍വശത്തെ വിന്‍ഡോയിലെ ചിത്രങ്ങള്‍ കാണാന്‍ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കണം.

ഗതാഗത സുരക്ഷ ലംഘിക്കുന്ന തരത്തിലുള്ളവ നിരോധിച്ചിട്ടുണ്ട്. ദേശീയ ചിഹ്നങ്ങള്‍ സ്റ്റിക്കറായി പതിക്കാന്‍ പാടില്ല. വിധ്വംസകമോ മൂല്യരഹിതവുമായ വാക്കുകേളാ ഉയോഗിക്കരുത്. എന്നാല്‍, ഈ കാലയളവില്‍ വാഹനത്തിെന്‍റ നിറം മാറ്റാന്‍ അനുമതി ഇല്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അതേസമയം, വാഹനാലങ്കാരത്തിന് റോയല്‍ ഒമാന്‍ പൊലീസ് അനുവാദം നല്‍കിയെങ്കിലും ഇൗ വര്‍ഷം വ്യാപകമായ രീതിയില്‍ അലങ്കാരമുണ്ടാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്റ്റിക്കറുകളും മറ്റും തയാറായിട്ടുണ്ടെങ്കിലും അവ വിപണിയില്‍ ഇതുവരെ എത്തിയിട്ടില്ല. സാധാരണ നവംബര്‍ ഒന്നിന് മുമ്ബുതന്നെ അലങ്കാര വസ്തുക്കള്‍ മാര്‍ക്കറ്റില്‍ എത്താറുണ്ട്. പഴയ സുല്‍ത്താെന്‍റയും പുതിയ ഭരണാധികാരിയുടെയും വര്‍ണ ചിത്രങ്ങളുള്ള നൂറുകണക്കിന് സ്റ്റിക്കറുകളാണ് തയാറായിരിക്കുന്നത്. എന്നാല്‍, ഇവെക്കാന്നും ഒാര്‍ഡര്‍ ലഭിച്ചിട്ടില്ലെന്ന് അലങ്കാര മേഖലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇനി വാഹനങ്ങള്‍ അലങ്കരിക്കുകയാണെങ്കില്‍തന്നെ ചെലവ് കുറഞ്ഞ രീതിയിലായിരിക്കും നടക്കുക. സ്വദേശികളും വിദേശികളും എല്ലാ േമഖലകളിലും ചെലവ് ചുരുക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.

വാഹനം അലങ്കരിക്കുന്നതിന് അനുവാദം നല്‍കുന്നതിന് കാലതാമസമുണ്ടായതും അലങ്കരങ്ങള്‍ കുറയാന്‍ കാരണമാക്കും. ഇനി എപ്പോഴാണ് അലങ്കാരവസ്തുക്കളും സ്റ്റിക്കറുകളും ഒാര്‍ഡര്‍ചെയ്ത് വരുത്തുകയെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. ഇവ എത്തിയാല്‍തന്നെ ഇവ ഉപയോഗപ്പെടുത്താനും സമയം കിട്ടില്ല. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷവും വാഹന അലങ്കാരം തീരെ നടന്നിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ദേശീയ ദിനത്തിെന്‍റ ഭാഗമായി സ്വേദശികളും വിേദശികളും വ്യാപകമായി വാഹനങ്ങള്‍ അലങ്കരിക്കാറുണ്ട്. നവംബര്‍ ആദ്യ വാരത്തോടെതന്നെ അലങ്കരിച്ച വാഹനങ്ങളുടെ നീണ്ട നിരകള്‍ റോഡുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സ്വദേശികളില്‍ നല്ല ശതമാവും വാഹനങ്ങള്‍ അലങ്കരിക്കുന്നവരായിരുന്നു. അതോടൊപ്പം നിരവധി വിദേശികളും അലങ്കരിച്ചിരുന്നു. നവംബര്‍ മാസം സ്റ്റിക്കറുകള്‍ പതിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൊയ്ത്തുകാലമായിരുന്നു.

രാപകള്‍ ഭേദമില്ലാതെയാണ് സീസണില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. വാഹനങ്ങള്‍ പൂര്‍ണമായി അലങ്കരിക്കുന്നതിനും ഭാഗികമായി അലങ്കരിക്കുന്നതിനും പ്രേത്യക നിരക്കുകളാണ് ഇത്തരം സ്ഥാപനങ്ങള്‍ ഇൗടാക്കിയിരുന്നത്.

അതിനാല്‍തന്നെ സ്റ്റിക്കറുകള്‍ പ്രിന്‍റ് ചെയ്യുന്നവര്‍, വാഹനത്തില്‍ ഒട്ടിക്കുന്നവര്‍, വിതരണം ചെയ്യുന്നവര്‍ അടക്കം ഇൗ മേഖലയിലെ എല്ലാവരും നവംബറില്‍ പണം കൊയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി വാഹന അലങ്കാരത്തിെന്‍റ തോത് കുറഞ്ഞിട്ടുണ്ട്. എങ്കിലും അത്യാവശ്യം വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അലങ്കരിച്ചിരുന്നു. എന്നാല്‍ ഇൗ വര്‍ഷം വാഹന അലങ്കാരം തീരെ കുറയാനാണ് സാധ്യത.

Next Post

യു.കെ: ഇന്ത്യന്‍ യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത - കൊവാക്‌സിന് അംഗീകാരം നല്‍കി ബ്രിട്ടന്‍

Wed Nov 10 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള അംഗീകൃത കൊവിഡ്19 വാക്‌സിനുകളുടെ പട്ടികയില്‍ ഈ മാസം 22 മുതല്‍ ഇന്ത്യയുടെ കൊവാക്‌സിനേയും ഉള്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചു. ഇന്ത്യയിലെ ഭാരത് ബയോടെക് തദ്ദേശീമായി വികസിപ്പിച്ച വാക്‌സിനാണ് കൊവാക്‌സിന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പ്രതിരോധ വാക്‌സിനായ കോവാക്‌സിനെ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടനും അനുമതി നല്‍കിയത്. […]

You May Like

Breaking News

error: Content is protected !!