ഒമാൻ ഹെൽത്ത് എക്‌സിബിഷൻ – 150 പ്രദർശകർ

മസ്കത്ത്: രാജ്യത്തിന്‍റെ ആരോഗ്യമേഖയില്‍ വികസനത്തിന്‍റെ പുത്തനുണര്‍വേകുന്ന ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സില്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നുള്ള 150 പ്രദര്‍ശകര്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു .

സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററിലെ ഹാള്‍ നമ്ബര്‍ അഞ്ചിലായിരിക്കും പരിപാടി. മേളയില്‍ 5000 ത്തിലധികം ആളുകള്‍ സംബന്ധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. സയ്യിദ് ഫഹര്‍ ബിന്‍ ഫാത്തിക് ബിന്‍ ഫഹര്‍ അല്‍ സഈദ് ഉദ്ഘാടനം ചെയ്യും. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷന്‍സ് ഓര്‍ഗനൈസിങ് കമ്ബനിയായ ‘കണക്ടാണ്’ മേള സംഘടിപ്പിക്കുന്നത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ അഫയേഴ്‌സ് ആന്‍ഡ് ഡ്രഗ് കണ്‍ട്രോള്‍ (പി.എ.ഡി.സി), ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് ക്വാളിറ്റി അഷ്വറന്‍സ് സെന്റര്‍ (ഡി.ജി.ക്യു.എ.സി), ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‌മെന്റ് എന്നിവ പിന്തുണ നല്‍കുകയും ചെയ്യും. ‘ഹീല്‍മി കേരള’യുമായി ‘ഗള്‍ഫ് മാധ്യമ’വും മേളയുടെ ഭാഗമാകുന്നുണ്ട്. കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാവിലെ ഒമ്ബത് മുതല്‍ രാത്രി എട്ടുവരെയായിരിക്കും പ്രദര്‍ശനം കാണാനുള്ള സമയം. മൂന്ന് ദിവസങ്ങളില്‍ കോണ്‍ഫറന്‍സില്‍ രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് 4.15വരെ വിവിധ പരിപാടികള്‍ നടക്കും. എക്സിബിഷനിലെ പ്രധാന ആകര്‍ഷണം ആരോഗ്യമന്ത്രാലയത്തിന്‍റെ ബൂത്ത് നമ്ബര്‍ 108 ആയിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തെ ബാധിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള നൂതന പരിഹാരങ്ങള്‍ ഈ ബൂത്തിലൂടെ ലഭ്യമാകും.

ആരോഗ്യ സംരക്ഷണത്തിലും സംരഭകത്വത്തെ പറ്റിയും പുതിയ അറിവുകള്‍ പകരുന്നതിന് ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് അവസരമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ക്വാളിറ്റി അഷ്വറന്‍സ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഖമ്ര സഈദ് അല്‍ സരിരി പറഞ്ഞു. ഒരു രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല വികസനത്തിനും അതിന്റെ സുസ്ഥിര പുരോഗതിക്കും സംഭാവന നല്‍കുന്ന ഏറ്റവും അവശ്യ സ്തംഭങ്ങളിലൊന്നാണ് ആരാഗ്യമേഖല. ഈ മേഖലയിലെ പ്രസക്തമായ പ്രശ്‌നങ്ങളും ആശങ്കകളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്ന ഫലപ്രദമായ ചര്‍ച്ചകള്‍ ഒമാന്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് എക്സിബിഷന്‍റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

സുല്‍ത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍. വിവിധ രാജ്യങ്ങളിലെ ആരോഗ്യസ്ഥാപനങ്ങള്‍, മരുന്ന് നിര്‍മാണ കമ്ബനികള്‍, ആരോഗ്യസുരക്ഷ സ്ഥാപനങ്ങള്‍, ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുക്കും. മെഡിക്കല്‍ ടൂറിസം, ആരോഗ്യ സാങ്കേതിക വിദ്യ, ലബോറട്ടറി ഉപകരണങ്ങള്‍, മറ്റ് ഉപകരണങ്ങളും സേവനവും നല്‍കുന്നവര്‍, അന്താരാഷ്ട്ര ആശുപത്രികള്‍, ആരോഗ്യ, മെഡിക്കല്‍ സെന്‍ററുകള്‍ എന്നിവയുടെ പ്രതിനിധികളും പ്രദര്‍ശനത്തിലുണ്ടാവും.

ഇവര്‍ തമ്മില്‍ ആശയവിനിമയത്തിനുള്ള വേദിയായും മേള മാറും. ഇന്ത്യ, ഒമാന്‍, പോളണ്ട്, ചെക് റിപ്പബ്ലിക്, ഇറാന്‍, തായ്ലന്‍ഡ്, തുര്‍ക്കിയ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാദേശിക അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

Next Post

ഒമാന്‍: 'ഹീൽമി കേരള' മികച്ച ചുവടുവെപ്പ് -ഒമാൻ മെഡിക്കൽ അസോ. പ്രസിഡന്റ്

Tue Sep 20 , 2022
Share on Facebook Tweet it Pin it Email സ്കത്ത്: ഒമാന്‍ ഹെല്‍ത്ത് എക്സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഹീല്‍മി കേരള’ ആരോഗ്യമേഖലയിലെ മികച്ച ചുവടുവെപ്പായിരിക്കുമെന്ന് ഒമാന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വലീദ് അല്‍സദ്ജാലി പറഞ്ഞു. നിരവധി ആളുകള്‍ ചികിത്സക്കായി കേരളത്തിലേക്ക് പോകുന്നുണ്ട്. ഇന്ത്യയിലേക്കുള്ള വിസ അടക്കമുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്. മനസ്സിന് തൃപ്തിപ്പെടുത്തുന്ന മികച്ച പരിചരണമാണ് അവിടെനിന്നും ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള സംഘങ്ങള്‍ […]

You May Like

Breaking News

error: Content is protected !!