കുവൈത്ത് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ അവസാനവട്ട പ്രചാരണത്തില്‍

കുവൈത്ത്: വീണ്ടും ജനവിധിക്കൊരുങ്ങുകയാണ് കുവൈത്ത്. പരിമിത ജനായത്ത സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള തിടുക്കത്തിലാണ് സ്ഥാനാര്‍ഥികള്‍.1962 മുതല്‍ ആരംഭിച്ച ഭാഗിക ജനായത്ത സാധ്യതകള്‍ കുവൈത്തിനെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ന്യായമായും മാറ്റി നിര്‍ത്തുന്ന ഘടകമാണ്.

അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് അടിക്കടി പാര്‍ലമെന്‍റ് പിരിച്ചു വിടുന്നതും തുടര്‍ച്ചയായ ഇലക്ഷനുകളും വലിയ ദൗര്‍ബല്യമായി കാണുന്നവരുണ്ട്. ഒമ്ബതു തവണയാണ് ഇതിനകം പാര്‍ലമെന്‍റ് പിരിച്ചു വിട്ടത്. എന്നാല്‍ നാലു വര്‍ഷ കാലയളവ് പൂര്‍ത്തീകരിച്ച നിരവധി സന്ദര്‍ഭങ്ങളുമുണ്ട്.

സ്ത്രീ ശാക്തീകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഏറെ മുന്നോട്ടു പോകാന്‍ കുവൈത്ത് ജനായത്ത ഘടനക്ക് സാധിച്ചുവെന്ന വിലയിരുത്തലും ശക്തമാണ്. ഇക്കുറി മല്‍സരിക്കുന്നവരില്‍ 27 വനിതകളും ഉള്‍പ്പെടും. കുവൈത്തിന്‍റെ ഭാവി രാഷ്ട്രീയ മുന്നേറ്റത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉയരണമെന്ന വികാരം തന്നെയാണ് പൊതുവെയുള്ളത്.

Next Post

കുവൈത്ത്: ഏഷ്യന്‍ കപ്പ് ഫുട്സാല്‍ കുവൈത്തിന് വിജയത്തുടക്കം

Thu Sep 29 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: സ്വന്തം കാണികള്‍ക്കു മുന്നില്‍ ഉജ്ജ്വല ജയത്തോടെ കുവൈത്ത് എ.എഫ്.സി ഫുട്സാല്‍ എഷ്യന്‍ കപ്പ് ചാമ്ബ്യന്‍ഷിപ്പില്‍ വരവറിയിച്ചു.ഒമാനെ 7-2ന് തകര്‍ത്താണ് കുവൈത്ത് ആദ്യ ജയം ആഘോഷിച്ചത്. മത്സരത്തിലുടനീളം മികച്ച കളി കെട്ടഴിച്ച കുവൈത്ത് നവാഗതരായ ഒമാനെ നിഷ്പ്രഭരാക്കി. രണ്ടു ഗോളുകള്‍ നേടിയ കുവൈത്തിന്റെ അബ്ദുറഹ്മാന്‍ അല്‍തവൈല്‍ ആണ് കളിയിലെ താരം. 2014ല്‍ നാലാം സ്ഥാനത്തെത്തിയതിനുശേഷം ആദ്യമായി മത്സരത്തില്‍ […]

You May Like

Breaking News

error: Content is protected !!