കുവൈറ്റ്: കാലാവസ്ഥയിലെ മാറ്റം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ്

കുവൈത്ത് സിറ്റി: കാലാവസ്ഥയിലെ മാറ്റം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായേക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. സീസണല്‍ രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ കൈക്കൊള്ളല്‍, മെഡിക്കല്‍ നിര്‍ദേശങ്ങള്‍ പാലിക്കല്‍ എന്നിവക്ക് പ്രാധാന്യം നല്‍കണമെന്നും ആരോഗ്യ മന്ത്രാലയം ഉണര്‍ത്തി. അടുത്തിടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും എത്തുന്ന ശ്വാസകോശ അസുഖങ്ങളുള്ള രോഗികളുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.

എന്നാല്‍, ഇവയില്‍ മിക്ക കേസുകളും ആശുപത്രി പ്രവേശനം ആവശ്യമില്ലാത്തവയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശരാശരിക്ക് മുകളില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും കേസുകളുടെ നിലവിലെ വര്‍ധന നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. രോഗങ്ങളെ ചെറുക്കുന്നതില്‍ മെഡിക്കല്‍ സ്റ്റാഫിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സീസണല്‍ വൈറസുകളില്‍നിന്ന് സംരക്ഷിക്കുന്ന വാക്സിനേഷനുകളും എടുക്കേണ്ടത് പ്രധാനമാണ്.

അഞ്ച് വയസ്സോ അതില്‍ താഴെയോ 65 വയസ്സോ അതില്‍ കൂടുതലോ ഉള്ളവര്‍ക്ക് ഇത്തരം കുത്തിവെപ്പ് ഉറപ്പാക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. രോഗലക്ഷണങ്ങള്‍ തുടരുകയോ വഷളാവുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കുകയും ആവശ്യമെങ്കില്‍ കോവിഡ് വാക്സിനുകള്‍ സ്വീകരിക്കണമെന്നും ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍, രാജ്യത്ത് ശ്വാസകോശസംബന്ധമായ അണുബാധമൂലമുണ്ടാകുന്ന രോഗങ്ങളുടെ എണ്ണം കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. ആസ്ത്മ ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു. രാജ്യത്ത് ശ്വസനം, ന്യുമോണിയ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ 2007 മുതല്‍ 94 ശതമാനം വര്‍ധിച്ചതായി പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. 2018ലെ കുവൈത്തിലെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, യുവാക്കള്‍ക്കിടയില്‍ അണുബാധ നിരക്ക് 15 ശതമാനമായും കുട്ടികളില്‍ 18 ശതമാനമായും വര്‍ധിച്ചു.

ഇതിനു പിന്നിലെ മിക്ക കാരണങ്ങളും വായു മലിനീകരണവുമായി ബന്ധപ്പെട്ടതാണ്. കുവൈത്തില്‍ വായു മലിനീകരണത്തിന്റെ തോത് ഭയാനകമാംവിധം വര്‍ധിച്ചതായി 2020ല്‍ ഗള്‍ഫ് ആന്‍ഡ് അറേബ്യന്‍ പെനിന്‍സുല സ്റ്റഡീസ് സെന്റര്‍ പഠനം വ്യക്തമാക്കിയിരുന്നു.

ഇവ ശ്രദ്ധിക്കാം

ശുചിത്വം നിലനിര്‍ത്തുക.
കൈകളും മുഖവും തുടര്‍ച്ചയായി കഴുകുക.
തുമ്മുമ്ബോഴും ചുമക്കുമ്ബോഴും വായും മൂക്കും മൂടുക.
രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക.
രോഗലക്ഷണങ്ങള്‍ വര്‍ധിച്ചാല്‍ ഡോക്ടറെസമീപിക്കുക.

Next Post

യു.കെ: സാമ്പത്തിക മേഖലയില്‍ ബ്രിട്ടന് വന്‍ തിരിച്ചടി മൂഡീസ് റേറ്റിംഗില്‍ 'സ്ഥിര'ത്തില്‍ നിന്ന് 'നെഗറ്റീവായി' തരംതാഴ്‌ത്തി

Sun Oct 23 , 2022
Share on Facebook Tweet it Pin it Email രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്ന ബ്രിട്ടന് സാമ്ബത്തിക മേഖലയിലും തിരിച്ചടിയായി അന്താരാഷ്‌ട്ര ഏജന്‍സിയായ മൂഡീസിന്റെ റേറ്റിംഗ്. മൂഡീസ് വെള്ളിയാഴ്ച യുണൈറ്റഡ് കിംഗ്ഡത്തിന്റെ റേറ്റിംഗില്‍ ‘സ്ഥിര’ത്തില്‍ നിന്ന് ‘നെഗറ്റീവായി’ തരംതാഴ്‌ത്തി. രാഷ്‌ട്രീയ അസ്ഥിരത തുടരുന്ന ബ്രിട്ടണില്‍ ഉയര്‍ന്ന പണപ്പെരുപ്പവും വളര്‍ച്ചാ മുരടിപ്പും വലിയ തിരിച്ചടിയാണ്. മൂഡീസിന്റെ അവലോകനത്തില്‍ ദുര്‍ബലമായ വളര്‍ച്ചാ സാധ്യതകളാണ് യുകെയില്‍ നിലനില്‍ക്കുന്നത്. മൂഡീസ് യുണൈറ്റഡ് കിംഗ്ഡത്തിനായുള്ള പരമാധികാര റേറ്റിംഗ് […]

You May Like

Breaking News

error: Content is protected !!