യു.കെ: രണ്ടും കല്‍പ്പിച്ച് ഓസ്‌ട്രേലിയ, വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ഉയര്‍ത്തി, നാടുവിടാനൊരുങ്ങി ബ്രിട്ടീഷുകാര്‍

ലണ്ടന്‍: ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരെ റാഞ്ചാന്‍ ഓസ്ട്രേലിയ. വര്‍ക്കിംഗ് ഹോളിഡേ പ്രായപരിധി ദീര്‍ഘിപ്പിച്ച് കൊണ്ടാണ് ബ്രിട്ടീഷുകാരെ ഓസ്ട്രേലിയ മാടിവിളിക്കുന്നത്. ജൂലൈ 1 മുതല്‍ ഈ ഭേദഗതി നിലവില്‍ വരും. ഇതോടെ 18 മുതല്‍ 35 വരെ പ്രായത്തിലുള്ളവര്‍ക്ക് വര്‍ക്ക് വിസ ഓഫര്‍ ചെയ്യപ്പെടും. നേരത്തെ ഇത് 30 വയസ്സായിരുന്നു. യുകെ-ഓസ്ട്രേലിയ ഫ്രീ ട്രേഡ് എഗ്രിമെന്റ് പ്രകാരം 1975-ല്‍ നിലവില്‍ വന്ന വിസയില്‍ ആദ്യമായാണ് മാറ്റം വരുത്തുന്നത്. വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ കൂടുതല്‍ മാറ്റങ്ങള്‍ 2024 ജൂലൈ 1ന് നടപ്പാക്കുമെന്നാണ് കരുതുന്നത്. ഇതോടെ ബ്രിട്ടീഷുകാര്‍ക്ക് യാതൊരു തൊഴില്‍ ആവശ്യകതയുമില്ലാതെ തന്നെ മൂന്ന് വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ താമസിക്കാനും, ജോലി ചെയ്യാനും കഴിയും.

യുകെയില്‍ താമസിക്കുന്ന നല്ലൊരു ശതമാനം യുവാക്കളും ഈ ഓഫര്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. 25 മുതല്‍ 34 വയസ്സ് വരെ പ്രായമുള്ള 43% ജനങ്ങള്‍ വിദേശത്ത് ജോലി ചെയ്ത് കരിയര്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ തൊഴില്‍ വിപണിക്ക് ഈ ഓഫര്‍ ആകര്‍ഷണീയമായി മാറും. കഴിഞ്ഞ മാസം കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ കുറവ് ജോലികള്‍ക്കായി ശ്രമിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന നിരക്കാണിത്. യുകെയെ അപേക്ഷിച്ച് ഉയര്‍ന്ന മിനിമം വേജാണ് ഓസ്ട്രേലിയ നല്‍കുന്നത്. ഈ ഓഫര്‍ സ്വീകരിച്ച് ബ്രിട്ടീഷ് യുവാക്കള്‍ വിമാനം പിടിച്ചാല്‍ വീണ്ടും വിദേശ ജോലിക്കാരെ ആശ്രയിച്ച് സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകും.

Next Post

ഒമാന്‍: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയില്‍ മികച്ച സ്ഥാനവുമായി ഒമാന്‍

Sat Jul 1 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളെ തരംതിരിക്കുന്ന പട്ടികയില്‍ മികച്ച സ്ഥാനവുമായി ഒമാൻ. മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘മിന’ മേഖലയില്‍ മൂന്നാം സ്ഥാനത്താണ് ഒമാൻ. ഒന്നാം സ്ഥാനത്ത് ഖത്തറും രണ്ടാം സ്ഥാനത്ത് കുവൈത്തുമാണുള്ളത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആൻഡ് പീസ് (ഐ.ഇ.പി) പുറത്തിറക്കിയ ആഗോള സമാധാന സൂചിക (ജി.പി.ഐ) 17ാമത് പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജോര്‍ഡന്‍, […]

You May Like

Breaking News

error: Content is protected !!