കുവൈത്തില്‍ 60,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകള്‍ പിൻവലിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് ഇത്രയും ഡ്രൈവിങ് ലൈസൻസുകള്‍ റദ്ദാക്കിയത്.
ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴില്‍ മാറുകയോ ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ ചെയ്‌തതിനെ തുടര്‍ന്നാണ് നടപടിയെന്ന് പ്രാദേശിക മാധ്യമമായ അല്‍-സിയാസ്സ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ അനധികൃത താമസക്കാര്‍ക്കെതിരെയും മയക്കുമരുന്ന് വില്‍പ്പനക്കാര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അൻവര്‍ അല്‍-ബര്‍ജാസ്, മേജര്‍ ജനറല്‍ അബ്ദുല്ല അല്‍-റുജൈബ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിശോധന കാമ്ബയിന്‍ നടക്കുന്നത്.
വരും ദിവസങ്ങളിലും നിയമം ലംഘിക്കുന്നവരെ പിടികൂടാൻ രാജ്യത്തുടനീളം സുരക്ഷാ കാമ്ബയിൻ ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.