ദോഫാർ ഗവർണറേറ്റില്‍ അറേബ്യൻ മാനിനെ വേട്ടയാടി കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവും 1000 റിയാല്‍ പിഴയും കോടതി വിധിച്ചു.
സലാലയിലെ അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചതെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. വന്യജീവികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുന്ന എലാവിധ പ്രവർത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം കടയുടെ മുന്നില്‍ നിർത്തിയിട്ട കാർ മോഷ്ടിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. വാഹനത്തിന്‍റെ എൻജിൻ ഓഫ് ചെയ്യാതെ ഡ്രൈവർ പുറത്തിറങ്ങിയതായിരുന്നു. ഈ സമയം നോക്കി കാറുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു. ഇതിന്‍റെ വിഡിയോ റോയല്‍ ഒമാൻ പൊലീസിന്‍റെ സാമൂഹികമാധ്യമ അക്കൗണ്ടായ ‘എക്സി’ല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂർത്തിയാക്കിയതായി ആർ.ഒ.പി അറിയിച്ചു.