ഒമാൻ: ശഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച വടക്കന്‍ ബാത്തിനയില്‍ വിവിധ സന്നദ്ധ സംഘടനകളുടെ ശുചീകരണ യജ്ഞം

മസ്കത്ത്: ശഹീന്‍ ചുഴലിക്കാറ്റ് നാശം വിതച്ച വടക്കന്‍ ബാത്തിനയില്‍ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക ശുചീകരണ യജ്ഞം.

സുല്‍ത്താനേറ്റിെന്‍റ വിവിധ ഗവര്‍ണറേറ്റുകളില്‍നിന്നുള്ള സ്വദേശികളും വിദേശികളുമക്കം 15,000ത്തിലധികം വരുന്ന വളന്‍റിയര്‍മാരാണ് ഒറ്റക്കല്ല, കൂടെയുണ്ട് എന്ന സന്ദേശം നല്‍കി പ്രവൃത്തികളില്‍ പങ്കാളികളായത്.

സുല്‍ത്താന്‍ സായുധ സേനയുടെ 2500ലധികം വരുന്ന അംഗങ്ങളും വിവിധ മുനിസിപ്പാലിറ്റികളും സജീവമായി രംഗത്തുണ്ടായിരുന്നു. സുവൈഖ്, ഖദ്റ, ബിദായ, ഖാബൂറ തുടങ്ങിയ വിവിധ മേഖലകളായി തിരിച്ചായിരുന്നു ശുചീകരണം.

കൈരളി, കെ.എം.സി.സി, പ്രവാസി വെല്‍ഫെയര്‍ ഫോറം, െഎ.സി.എഫ്, സോഷ്യല്‍ഫോറം, നമ്മള്‍ ചാവക്കാട്ടുകാര്‍ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് മലയാളി സംഘടനകളാണ് വിവിധ പ്രദേശങ്ങളിലെ ജീവിതം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തില്‍ കൈകോര്‍ത്തത്. സമൂഹമാധ്യമങ്ങളിലടക്കം മലയാളികള്‍ വലിയതോതില്‍ കാമ്ബയിന്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ രാവിലെ മുതല്‍ ശുചീകരണ സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. വെള്ളവും ഭക്ഷണവും പഴ വര്‍ഗങ്ങളും വിവിധ ഇടങ്ങളില്‍ വിതരണം ചെയ്തു. വൈദ്യുതി ഇല്ലാത്തതിനാല്‍ ജനറേറ്റര്‍ അടക്കമുള്ള സംവിധാനങ്ങളുമായായിരുന്നു പല സംഘടനകളും എത്തിയിരുന്നത്.

രാവിലെ മുതല്‍തന്നെ ശുചീകരണം തുടങ്ങിയിട്ടും ചെറിയ ശതമനം മാത്രമാണ് ചളിയും മണ്ണും നീക്കാനായതെന്ന് സേവനരംഗത്തുള്ളവര്‍ പറഞ്ഞു. പലയിടത്തും റോഡുകളും വീടുകളും മണ്ണ് നിറഞ്ഞിരിക്കുകയാണ്. ഇത് ഉറച്ചുപോയതിനാല്‍ ഏറെ പാടുെപട്ടാണ് നീക്കുന്നത്. റോയല്‍ സായുധസേനയുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിലാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ചുഴലിക്കാറ്റി‍െന്‍റ ആഘാതം ഏറെ ബാധിച്ചത് ഒമാെന്‍റ വടക്കന്‍ മേഖലയെയാണ്. ഇൗ േമഖലയിലെ ബാത്തിന ഗവര്‍ണറേറ്റുകളില്‍ വ്യാപക നാശമാണ് കാറ്റ് വിതച്ചത്. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളാണ് തകര്‍ന്നത്.

ഒരൊറ്റ ദിവസം 300ഓളം പ്രവര്‍ത്തകരെയാണ് മസ്കത്ത് കെ.എം.സി.സി ബാത്തിന ഏരിയയില്‍ അണിനിരത്തിയത്. വെള്ളിയാഴ്ച രാവിലെ മസ്കത്ത് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിവിധ ഏരിയ കമ്മിറ്റികളില്‍നിന്ന് പ്രവര്‍ത്തകര്‍ ചെറുസംഘങ്ങളായാണ് അല്‍ബിദായയില്‍ എത്തിച്ചേര്‍ന്നതത്. ചളിയും വെള്ളവും കയറി ദുരിതത്തിലായ വീടുകളും കച്ചവട സ്ഥാപനങ്ങളും ശുചീകരിച്ചു. എഴുപതോളം സ്ഥലങ്ങള്‍ വിവിധ ഏരിയ കമ്മിറ്റികള്‍ക്ക് വീതിച്ചു നല്‍കിയായിരുന്നു ശുചീകരണം.

പ്രവാസി വെല്‍ഫെയര്‍ ഫോറത്തിെന്‍റ 180ഒാളം പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളിലായി ശുചീകരണ പരിപാടികളില്‍ പങ്കാളികളായി. 14 വീട്, മുലദയിലെ ഇന്ത്യന്‍ സ്കൂളിെന്‍റ നാലു േബ്ലാക്കുകള്‍ തുടങ്ങിയവ ശുചീകരിച്ചു.

Next Post

ഒമാൻ: ഷഹീൻ - വന്‍ നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്താന്‍ സഹായിച്ചതായി വിദഗ്ധര്‍

Sat Oct 9 , 2021
Share on Facebook Tweet it Pin it Email മസ്കത്ത്: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ഷഹീന്‍ ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വിതച്ചെങ്കിലും ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്താന്‍ സഹായിച്ചതായി വിദഗ്ധര്‍. നീണ്ട കാലത്തെ വരള്‍ച്ചയും മഴയുടെ അഭാവവും കാരണം ബാത്തിന ഗവര്‍ണേററ്റില്‍ ജലനിരപ്പ് താഴ്ന്നിരുന്നു. മേഖലയിലെ തീര ഭാഗങ്ങളില്‍ ശുദ്ധജലത്തില്‍ ഉപ്പു രസം കലരുന്ന പ്രതിഭാസവുമുണ്ടായിരുന്നു. ഇതു കാരണം നിരവധി കൃഷിയിടങ്ങള്‍ കൃഷിക്കനുയോജ്യമല്ലാതാവുകയും ഫാമുകളില്‍ കൃഷി ഒഴിവാക്കേണ്ടി വരികയും ചെയ്തിരുന്നു. ഒമാനിലെ […]

You May Like

Breaking News

error: Content is protected !!