ഒമാൻ: വിനോദ സഞ്ചാരികളുമായി ക്രൂയിസ് കപ്പലുകള്‍ വന്നു തുടങ്ങി

മസ്കത്ത്: 19 മാസത്തെ ഇടവേളക്കു ശേഷം വിനോദ സഞ്ചാരികളുമായി ക്രൂയിസ് കപ്പലുകള്‍ ഒമാനിലേക്ക് വന്നു തുടങ്ങി. ഇതോടെ രാജ്യത്തിെന്‍റ വിനോദ സഞ്ചാര മേഖല ഉണരാന്‍ തുടങ്ങി. ടി.യു.െഎ ക്രൂയിസസ് കമ്ബനിയുടെ മെയിന്‍ ചിഫ് സിക്സ് എന്ന കപ്പലാണ് ബുധനാഴ്ച ഒമാന്‍ തീരത്തണഞ്ഞത്. പുതിയ ടൂറിസം സീസണില്‍ ഒമാന്‍ തീരത്തെത്തുന്ന ആദ്യ കപ്പലാണിത്. വിവിധ രാജ്യക്കാരായ 2,100 യാത്രക്കാരാണുള്ളത്. കഴിഞ്ഞ സീസണില്‍ കപ്പലുകള്‍ എത്തിയില്ലെങ്കിലും 2018 -2019 സീസണില്‍ 2,83,000 വിനോദ സഞ്ചാരികളാണ് കപ്പല്‍ വഴി ഒമാനിലെത്തിയത്. മുന്‍ വര്‍ഷത്തെക്കാള്‍ 45 ശതമാനം കൂടുതലാണിത്. 2017- 2018 കാലത്ത് 1,93,000 യാത്രക്കാരാണ് ഒമാനിലെത്തിയത്. ക്രൂയിസ് കപ്പലുകളിലൂടെയുള്ള വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ വര്‍ധിക്കുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി രൂക്ഷമായത്.

അടുത്ത കാലത്തായി വിനോദ സഞ്ചാരമേഖലക്ക് വലിയ പ്രധാന്യമാണ് ഒമാന്‍ നല്‍കുന്നത്. കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കി വിനോദ സഞ്ചാരത്തിന് അനുകൂലമായ സാഹചര്യം ഒരുക്കിയാണ് അധികൃതര്‍ യാത്രികരെ ഒമാനിേലക്ക് ആകര്‍ഷിക്കുന്നത്.

ഇതിനാവശ്യമായ പദ്ധതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ ഒമാന്‍ ആരംഭിച്ചിരുന്നു. ഇതിെന്‍റ ഭാഗമായി നേരത്തെ ചരക്ക് കപ്പലുകള്‍ക്ക് കൂടി പ്രവേശനമുണ്ടായിരുന്ന മത്ര സുല്‍ത്താന്‍ ഖാബൂസ് തുറമുഖം വിനോദ സഞ്ചാരികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. 2014 ആഗസ്റ്റ് 31 മുതലായിരുന്നു മത്ര തുറമുഖത്ത്നിന്ന് ചരക്കു കപ്പലുകളുടെ സേവനം സുഹാര്‍ തുറമുഖത്തേക്ക് മാറ്റിയത്.

ഇതോടെ മത്ര തുറമുഖത്ത്നിന്ന് ചരക്കുകപ്പലുകളുടെയും ചരക്കുകളുടെയും തിക്കും തിരക്കും ഗതാഗതക്കുരുക്കും കുറയുകയും തുറമുഖം സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യകരമായി തീരുകയും ചെയ്തു. ഇതിനു ശേഷമാണ് മത്ര തുറമുഖം ക്രൂയിസ് കപ്പലുകളുടെ ഇഷ്ട കേന്ദ്രമായി മാറാന്‍ തുടങ്ങിയത്. ഒമാനിലെ ശാന്തമായ കാലാവസ്ഥയും ഭൂപ്രകൃതിയിലെ വൈവിധ്യവും വിനോദ സഞ്ചാരികള്‍ക്ക് കൗതുകം പകരുന്നുണ്ട്.

വിനോദ സഞ്ചാര കപ്പലുകളെത്തി തുടങ്ങിയത് മത്ര അടക്കമുള്ള മേഖലകളിലെ വ്യാപാരികള്‍ക്ക് ആേവശം പകരുന്നുണ്ട്. കഴിഞ്ഞ 19 മാസമായി ഉറങ്ങി കിടക്കുകയായിരുന്ന വ്യാപാര മേഖല ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. മത്ര സൂഖില്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത് തന്നെ സൂഖിന് ഉണര്‍വ് നല്‍കുന്നതാണ്.

സാധാരണ വിനോദ സഞ്ചാരികള്‍ ഒാരോ രാജ്യത്ത് എത്തുേമ്ബാഴും ആ രാജ്യത്തിെന്‍റ ഒാര്‍മ സൂക്ഷിച്ച്‌ വെക്കാനുള്ള വല്ലതും വാങ്ങിവെക്കാറുണ്ട്. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒാര്‍മക്കായി വാങ്ങി സൂക്ഷിക്കാന്‍ പറ്റിയ ഇത്തരം നിരവധി വിഭവങ്ങളാണ് മത്ര സൂഖിലുള്ളത്. അതിനാല്‍ ഇത്തരം വ്യാപാരികള്‍ക്ക് വിനോദ സഞ്ചാരികള്‍ എത്തിയാല്‍ നല്ല വ്യാപാരവും ലഭിക്കാറുണ്ട്. ഒമാെന്‍റ തൊപ്പികള്‍, ബൂഖൂര്‍, ഒമാെന്‍റ പേരെഴുതിയ ടീ ഷര്‍ട്ടുകള്‍, ഷാളുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയ നിരവധി ഇനങ്ങള്‍ ഇൗ വിഭാഗത്തില്‍ ഉള്‍പ്പെടും.

ഏതായാലും ഏറക്കാലമായി കാത്തിരിക്കുന്ന വിനോദ സഞ്ചാര കപ്പല്‍ മത്രയില്‍ നങ്കൂരമിട്ടേതാടെ മത്രയിലെ വ്യാപാരികള്‍ സന്തോഷത്തിലാണ്. ജര്‍മനിയില്‍നിന്നുള്ള യാത്രക്കാരാണ് പ്രധാനമായും വന്നെത്തിയ കപ്പലിലുണ്ടായിരുന്നത്. ആദ്യ കപ്പലിലെ സന്ദര്‍ശകര്‍ കുറവാണെങ്കിലും ഭാവിയില്‍ കൂടുതല്‍ കപ്പലുകള്‍ എത്തുമെന്നും അതു വഴി കൂടുതല്‍ സന്ദര്‍ശകര്‍ മത്ര സൂഖിലേക്ക് ഒഴുകുമെന്നുമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ മത്ര സൂഖിെന്‍റ പഴയ തിരക്ക് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ പുതിയ കപ്പലുകളും കാത്തിരിക്കുകയാണ് വ്യാപാരികള്‍.

Next Post

ഒമാൻ: ജഅലാന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

Sun Nov 21 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത്: ജഅലാന്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. ഗോവ സ്വദേശിനി മരിയ വെറോണിക റോഡ്രിഗസാണ് (59) ശനിയാഴ്ച രാവിലെ മരിച്ചത്. ഇന്ത്യന്‍ ജഅലാന്‍ സ്‌കൂളില്‍ കെ.ജി അധ്യാപിക യായിരുന്നു. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. ബഹ്‌റൈനിലുള്ള മകന്‍ ഒമാനിലെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഒരു മകള്‍ ദുബൈയിലാണ്.

You May Like

Breaking News

error: Content is protected !!