സൗദി: അനധികൃത താമസക്കാര്‍ക്കെതിരെ വ്യാപക പരിശോധന

സൗദിയില്‍ അനധികൃത താമസക്കാര്‍ക്കെതിരെ വ്യാപക പരിശോധന. ഒരാഴ്ച്ചക്കിടയില്‍ 14,000-ത്തിലേറെ പേരെ പിടികൂടി.

നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകള്‍ അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍ 7,413 പേര്‍ താമസ നിയമ നിയമലംഘകരും 5,398 പേര്‍ അതിര്‍ത്തി നിയമലംഘകരും 1,708-ലധികം തൊഴില്‍ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 381 പേരെ അറസ്റ്റ് ചെയ്തതില്‍ 40 ശതമാനം യെമന്‍ പൗരന്മാര്‍, 57 ശതമാനം എത്യോപ്യക്കാര്‍, മൂന്ന് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയാണ്.

Next Post

സൗദി: നാട്ടില്‍ നിന്നും കോവിഡ് വാക്സീന്‍ സ്വീകരിച്ച്‌ ആറു മാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി

Mon Dec 6 , 2021
Share on Facebook Tweet it Pin it Email ജിദ്ദ∙ നാട്ടില്‍ നിന്നും കോവിഡ് വാക്സീന്‍ സ്വീകരിച്ച്‌ ആറു മാസം കഴിഞ്ഞവര്‍ക്ക് സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി .സ്വിഹത്തി ആപ്പ് വഴിയാണ് ബൂസ്റ്റര്‍ ഡോസിന് ബുക്ക്‌ ചെയ്യേണ്ടത്.സ്വിഹത്തി ആപ്പ് തുറന്ന ശേഷം കോവിഡ് 19 വാക്സീന്‍ തുറന്നാല്‍ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കും . അതിന് താഴെയായി ബൂസ്റ്റര്‍ ഡോസ് […]

You May Like

Breaking News

error: Content is protected !!