യു.കെ: മലയാളികളുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് ജോലി ചെയ്യുന്നു വെട്ടിലായി സര്‍വകലാശാലകള്‍

ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദേശ വിദ്യാര്‍ത്ഥികളാണ് യുകെയിലെ സര്‍വ്വകലാശാലകളില്‍ പഠിക്കാനായി ദിനംപ്രതി എത്തിച്ചേരുന്നത്. നിശ്ചിത സമയ പരിധിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാമെന്നുള്ളതും പഠന ശേഷം ജോലി ലഭിക്കുകയാണെങ്കില്‍ യുകെയില്‍ ജീവിതം കരുപിടിപ്പിക്കാമെന്നുള്ളതുമാണ് വിദേശ വിദ്യാര്‍ത്ഥികളെ യുകെയിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ യുകെയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കുന്നതായുള്ള റിപോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇതുമൂലം വന്‍ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തെ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഉണ്ടാകുന്നത്.പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതിന്റെ ഭാഗമായി പ്രതിവര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 300 മില്യണ്‍ പൗണ്ടില്‍ അധികം നഷ്ടമാണ് ഉണ്ടായത്.

നൂറില്‍ അധികം വരുന്ന സര്‍വ്വകലാശാലകള്‍ക്ക് മാത്രമായി വരുന്ന നഷ്ടക്കണക്ക് ഒരു മില്യണ്‍ പൗണ്ടില്‍ അധികമാണ് . വിദേശ വിദ്യാര്‍ത്ഥികള്‍ പഠനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ കെയര്‍ മേഖലകളില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ നേടി പഠനം അവസാനിപ്പിക്കുന്നതിന്റെ കണക്കുകളാണ് പുറത്ത് വന്നത്. രാജ്യത്ത് ഇതിനോടകം തന്നെ ആവശ്യ സേവന രംഗമായ ആരോഗ്യ മേഖലയിലും മറ്റും വിദേശ വിദ്യാര്‍ത്ഥികളെ നിയമിക്കുന്നുണ്ട്. ഇത് ജീവനക്കാരുടെ കുറവിനെ നികത്താനുള്ള ഒരു മാര്‍ഗമാണ്.സ്‌കില്‍ഡ് വര്‍ക്കര്‍ വിസ സിസ്റ്റത്തില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍ മൂലം ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതിനായി വേണ്ട ഡിഗ്രി തലത്തിലുള്ള യോഗ്യതയുടെ ആവശ്യമില്ല.

അംഗീകൃത തൊഴിലുടമയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്റ്റുഡന്‍സ് വിസയില്‍ നിന്ന് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാന്‍ അപേക്ഷിക്കാം. ഹോം ഓഫീസ് അംഗീകരിച്ച തൊഴിലുടമയില്‍ നിന്ന് ജോലി ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബിരുദം പൂര്‍ത്തിയാക്കാതെ തന്നെ ജോലിയിലേക്ക് പ്രവേശിക്കുന്ന പ്രവണതയാണ് ഇതുമൂലം നിലവില്‍ വന്നത്.പഠനത്തിനായി യുകെയില്‍ എത്തി ആരോഗ്യ മേഖല ഉള്‍പ്പെടെയുള്ള ജോലികളിലേക്ക് മാറാന്‍ സര്‍വകലാശാലകളെ ഒരു ചവിട്ടുപടിയായി ഉപയോഗിക്കുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.പഠനത്തിന് ശേഷം ജോലി ലഭിക്കുന്നതിനേക്കാള്‍ എളുപ്പമുള്ളതായതുകൊണ്ട് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ രീതി പിന്തുടരുന്നത്. ഇത് തികച്ചും നിയമാനുസൃതമായ ഒരു മാര്‍ഗമാണെങ്കിലും പഠനം തീരുന്നതിന് മുന്‍പേയുള്ള ഈ മാറ്റം യൂണിവേഴ്‌സിറ്റികളെ സാമ്പത്തികമായി നഷ്ടത്തില്‍ ആക്കിയിരിക്കുകയാണ്.

Next Post

യു.എസ്.എ: അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു

Fri Dec 9 , 2022
Share on Facebook Tweet it Pin it Email വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്ബ് നാടുകടത്തിയ ശേഷം അനധികൃതമായി വീണ്ടും അമേരിക്കയിലേക്ക് കടന്ന ഇന്ത്യന്‍ പൗരന്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. അശോക് കുമാര്‍ പ്രഹ്ലാദ്ഭായ് പട്ടേലിന് (40) രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. 2023 ഏപ്രില്‍ അഞ്ചിന് ശിക്ഷ വിധിക്കും. 2019 നവംബര്‍ 21നാണ് ഇദ്ദേഹത്തെ നാടുകടത്തിയത്. വ്യാജ രേഖകളുമായി 2021 നവംബറില്‍ തിരിച്ചെത്തിയ പ്രഹ്ലാദ്ഭായ് […]

You May Like

Breaking News

error: Content is protected !!