ഒമാന്‍: ഭൂകമ്ബം ദുരന്തഭൂമിയില്‍ കര്‍മനിരതരായി ഒമാന്‍ റെസ്ക്യൂ ടീം

മസ്കത്ത്: ഭൂകമ്ബം കശക്കിയെറിഞ്ഞ തുര്‍ക്കിയയിലെ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായി ഒമാന്‍ റെസ്ക്യൂ ടീം. ഫെബ്രുവരി എട്ടിന് ദുരന്തഭൂമിയിലെത്തിയ സേന രണ്ടുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു. ഏഴു ദിവസത്തോളം കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന 60 വയസ്സുള്ള സ്ത്രീയെ ഹതായ് നഗരത്തില്‍നിന്നും അന്റാക്യയില്‍നിന്ന് മറ്റൊരാളെയുമാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (സി.ഡി.എ.എ) നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷിച്ചത്.

തെക്കുകിഴക്കന്‍ തുര്‍ക്കിയയിലെ വിവിധ സ്ഥലങ്ങളിലാണ് നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ കാമറകള്‍പോലുള്ള ആധുനിക സജ്ജീകരണങ്ങള്‍, സിവില്‍ എന്‍ജിനീയര്‍മാര്‍, തിരച്ചിലിലും രക്ഷാപ്രവര്‍ത്തനത്തിലും വൈദഗ്ധ്യമുള്ളവര്‍ എന്നിവരാണ് നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്ക്യൂ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സി.ഡി.എ.എയിലെ ഓപറേഷന്‍സ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ ജനറല്‍ മുബാറക് ബിന്‍ സലിം അല്‍അറൈമിയാണ് തുര്‍ക്കിയയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തുര്‍ക്കിയയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച്‌ ഹതയ്‌യിലാണ് ടീം ക്യാമ്ബ് സ്ഥാപിച്ചിട്ടുള്ളത്. മറ്റ് സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീമുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നതോടൊപ്പം പരിക്കേറ്റവര്‍ക്ക് വൈദ്യസഹായവും നല്‍കുന്നുണ്ട്. ഒമാന്‍ റെസ്ക്യൂ ടീമിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒമാനിലെ തുര്‍ക്കിയ അംബാസഡര്‍ മുഹമ്മദ് ഹെക്കിമോഗ്ലു അഭിന്ദനം അറിയിക്കുകയും ചെയ്തിരുന്നു.

വിവിധ ലോകരാജ്യങ്ങളില്‍നിന്നുള്ള കാല്‍ലക്ഷത്തോളം ദൗത്യസേനാംഗങ്ങളാണ് ദുരന്തഭൂമിയില്‍ സേവനവുമായി രംഗത്തുള്ളത്. അതേസമയം, തുര്‍ക്കിയ, സിറിയ ഭൂകമ്ബബാധിതര്‍ക്കുള്ള ഒമാനില്‍നിന്നുള്ള സഹായഹസ്തങ്ങള്‍ തുടരുന്നു. സ്വദേശികളും മലയാളികളായ പ്രവാസികളുമടക്കം നിരവധി ആളുകളാണ് അവശ്യവസ്തുക്കള്‍ ശേഖരിച്ച്‌ ഇരുരാജ്യങ്ങളുടെയും മസ്കത്തിലെ എംബസി അധികൃതര്‍ക്ക് കൈമാറിയത്.

ഒമാന്‍ ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍ സംഭാവന ക്ഷണിച്ചിട്ടുണ്ട്. ഇതും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിറിയന്‍ പ്രസിഡന്റ് ഡോ. ബശ്ശാര്‍ അല്‍അസദ്, തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

ഒമാന്റെ ഐക്യദാര്‍ഢ്യം അറിയിച്ച സുല്‍ത്താന്‍, പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. തെക്കുകിഴക്കന്‍ തുര്‍ക്കിയ-സിറിയന്‍ അതിര്‍ത്തിയില്‍ ഫെബ്രുവരി ആറിന് പുലര്‍ച്ചെ കരമന്‍മറാഷ് മേഖലയിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ ഇരുരാജ്യങ്ങളിലുമായി 40,000ത്തിലേറെ പേരാണ് മരിച്ചത്. കൂടുതല്‍ നാശനഷ്ടമുണ്ടായത് തുര്‍ക്കിയയിലാണ്.

Next Post

കുവൈത്ത്: ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷനും

Wed Feb 22 , 2023
Share on Facebook Tweet it Pin it Email ഭൂകമ്ബത്തില്‍ എല്ലാം നഷ്ടപ്പെട്ട സിറിയയിലെയും തുര്‍ക്കിയയിലെയും ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് രംഗത്തിറങ്ങി കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍. സഹായ പദ്ധതിയുടെ ഭാഗമായി കെ.കെ.എം.എ സമാഹരിച്ച 2275 ബ്ലാങ്കറ്റുകള്‍ കുവൈത്ത് റെഡ് ക്രെസന്റിന് കൈമാറി. 24 മണിക്കൂര്‍ ബ്ലാങ്കറ്റ് ചലഞ്ചിലൂടെയാണ് കെ.കെ.എം.എ ബ്ലാങ്കറ്റുകള്‍ സമാഹരിച്ചത്. റെഡ് ക്രെസന്റ് സൊസൈറ്റി പ്രതിനിധികളായ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് സൗദ്, ഖാസിം അല്‍ബ്ലോഷ്, അബ്ദുറഹ്മാന്‍ […]

You May Like

Breaking News

error: Content is protected !!