മസ്കത്ത്: ജനീവയില്‍ നടന്ന 76ാമത് ലോകാരോഗ്യ അസംബ്ലി യോഗത്തില്‍ ഒമാൻ പങ്കെടുത്തു. സുല്‍ത്താനേറ്റിനെ പ്രതിനിധാനംചെയ്ത് ആരോഗ്യ മന്ത്രാലയമാണ് യോഗത്തില്‍ സംബന്ധിച്ചത്.
ക്ഷയരോഗത്തെ (ടി.ബി) പ്രതിരോധിക്കുന്ന മേഖലയിലെ അനുഭവങ്ങള്‍ ഒമാൻ വിവരിച്ചു. ഒമാൻ പ്രതിനിധി സംഘത്തെ ആരോഗ്യമന്ത്രി ഡോ. ഹിലാല്‍ ബിൻ അലി അല്‍ സബ്തിയായിരുന്നു നയിച്ചത്. ആൻറിബയോട്ടിക് പ്രതിരോധത്തിന്റെ പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ അവലോകനം ചെയ്യുന്ന യോഗത്തിലും മന്ത്രി പങ്കെടുത്തു.
76ാമത് ലോകാരോഗ്യ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന യോഗത്തില്‍ ആൻറിബയോട്ടിക് പ്രതിരോധത്തെക്കുറിച്ചുള്ള യു.എൻ 2024 മീറ്റിങ്ങുകളുടെ തയാറെടുപ്പുകളും ചര്‍ച്ച ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ 76ാമത് ജനറല്‍ അസംബ്ലിയുടെ ഭാഗമായി ഡോ. ഹിലാല്‍ അല്‍സബ്തി, നിരവധി അറബ്, സൗഹൃദ രാജ്യങ്ങളില്‍നിന്നുള്ള നിരവധി ആരോഗ്യ മന്ത്രിമാരുമായും ആരോഗ്യ മേഖലയിലെ നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി. ഒമാനിലെ ആരോഗ്യ നിക്ഷേപത്തെക്കുറിച്ചും അവ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനുമുള്ള നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗങ്ങളും യോഗങ്ങള്‍ ചര്‍ച്ച ചെയ്തു.