മസ്കത്ത്: രാജ്യത്ത് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരത്തിനുമുള്ള നിരോധനം പ്രാബല്യത്തില്‍ വന്നതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31വരെയാണ് ചെമ്മീൻ പിടിക്കുന്നതിനും വ്യാപാരം ചെയ്യുന്നതിനുമുള്ള നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ കാലയളവിലെ ചെമ്മീനുകളുടെ ബീജസങ്കലനം, പുനരുല്‍പാദനം, സ്വാഭാവിക വളര്‍ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിരോധനം ആരംഭിക്കുന്നതിനു മുമ്ബ് മത്സ്യത്തൊഴിലാളികള്‍, മത്സ്യം കൊണ്ടുപോകുന്നവര്‍, കമ്ബനികള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, മത്സ്യബന്ധനത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ എന്നിവര്‍ ഫിഷറീസ് വികസന വകുപ്പുമായും കേന്ദ്രങ്ങളുമായും ബന്ധപ്പെട്ട് ചെമ്മീനിന്റെ അളവ് രേഖപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശേഷിക്കുന്ന സ്റ്റോക്ക് മുൻകൂട്ടി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ നിരോധന കാലയളവില്‍ ചെമ്മീൻ വ്യാപാരവും കയറ്റുമതിയും അനുവദിക്കില്ല.
നിരോധനം ലംഘിക്കുന്നവര്‍ക്ക് 5,000 റിയാല്‍വരെ പിഴയോ മൂന്നു മാസം തടവോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും. ചെമ്മീൻപിടിക്കാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്ടുകെട്ടുകയും മത്സ്യബന്ധന ലൈസൻസ് റദ്ദാക്കുകയും ചെയ്യും.നിയമനടപടികളും പിഴകളും ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
മത്സ്യബന്ധന നിയന്ത്രണങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി കോസ്റ്റ് ഗാര്‍ഡ് ഓഫ് റോയല്‍ ഒമാൻ പൊലീസ്, റോയല്‍ ഒമാൻ നേവി, മാരിടൈം സെക്യൂരിറ്റി സെന്റര്‍, തൊഴില്‍ മന്ത്രാലയം എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ നിരീക്ഷണ കാമ്ബയിനുകള്‍ സംഘടിപ്പിക്കും.