മസ്കത്ത്: ഒ.ഐ.സി.സി മുൻ നാഷണല്‍ കമ്മിറ്റി അധ്യക്ഷൻ സിദ്ദിക്ക് ഹസ്സനെതിരായ അച്ചടക്കനടപടി പിൻവലിച്ചു. അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
ഇത് സംബന്ധിച്ച കത്ത് ഒ.ഐ.സി.സി, ഇൻകാസ് ഗ്ലോബല്‍ ചെയര്‍മാൻ കുമ്ബളത്ത് ശങ്കരപ്പിള്ള, സിദ്ദിക്ക് ഹസ്സൻ എന്നിവര്‍ക്ക് കൈമാറി. ഖേദപ്രകടനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചതെന്ന് കത്തില്‍ പറയുന്നു.
സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങള്‍ക്കു മുമ്ബാണ് സിദ്ദിക്ക് ഹസ്സനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെയും സംഘടനയെയും ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി പാര്‍ട്ടി വിട്ടവരെയും അച്ചടക്കനടപടി നേരിട്ടവരെയും തിരികെ എത്തിക്കുക എന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാൻ എം.പി, കെ.സി ജോസഫ് എന്നിവര്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സിദ്ദിക്ക് ഹസ്സനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാൻ തീരുമാനമായത്.
ജി.സി.സി രാജ്യങ്ങളില്‍നിന്നടക്കം ആഗോളതലത്തില്‍ ഒ.ഐ.സി.സി, ഇൻകാസില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കാനുള്ള കെ.പി.സി.സി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് ഗ്ലോബല്‍ ചെയര്‍മാൻ കുമ്ബളത്ത് ശങ്കരപ്പിള്ള പറഞ്ഞു. പാര്‍ട്ടിയില്‍ തിരിച്ചെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതായും അതിനായി സഹായിച്ച ബെന്നി ബെഹന്നാൻ, കെ.സി ജോസഫ് ഉള്‍പ്പെടെ എല്ലാ നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് സിദ്ദിക്ക് ഹസ്സൻ പറഞ്ഞു.