കുവൈത്ത് സിറ്റി: ഫോണ്‍ വഴയുള്ള തട്ടിപ്പുകള്‍ തടയാൻ രാജ്യത്ത് സംവിധാനം എര്‍പ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി ‘കാളര്‍ ഐഡി സ്പൂഫിങ്’ സംവിധാനം നടപ്പിലാക്കുമെന്ന് ഇൻഫര്‍മേഷൻ സെക്യൂരിറ്റി ആൻഡ് എമര്‍ജൻസി റെസ്‌പോണ്‍സ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മൻസൂരി അറിയിച്ചു.
രാജ്യത്തെ മിക്ക തട്ടിപ്പുകളും പ്രാദേശിക നമ്ബറുകളോട് സാമ്യമുള്ള ഫോണ്‍ നമ്ബറുകള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. ഹാക്കര്‍മാര്‍ നടത്തുന്ന ഇത്തരം തട്ടിപ്പുകളിലൂടെ ഫോണുകളിലെ സ്വകാര്യ ഡേറ്റയും പാസ്‌വേഡുകളും മോഷ്ടിക്കാനും സാധിക്കും.
രാജ്യത്തെ ടെലി കമ്യൂണിക്കേഷൻ കമ്ബനികളുമായും സിട്രയുമായും സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇതിന്റെ പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും.
ഇതോടെ സ്പാം കാളുകള്‍, ഫ്രോഡ് കാളുകള്‍ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കോളര്‍ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പാക്കാനുള്ള പദ്ധതികള്‍ നടന്നുവരുന്നതായും അല്‍ മൻസൂരി വിശദീകരിച്ചു.