മസ്കത്ത്: ഒമാനിലെ ചെറുകിട, സ്ഥാപനങ്ങളും സൂക്ഷ്മ സ്ഥാപനങ്ങലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം.
അടുത്ത 55 ദിവസത്തിനകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
ഒമാനിലെ സ്വകാര്യമേഖലയില്‍ ഡബ്ല്യു.പി.എസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസ്ഥകള്‍ തൊഴില്‍ മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി ജീവനക്കാരുടെ ശമ്ബളം കൈമാറിയിട്ടില്ലെങ്കില്‍ 50 റിയാല്‍ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന സേവനവും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക.
തെറ്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കുകയും ചെയ്യും. ബാങ്കുകള്‍ വഴിയോ അല്ലെങ്കില്‍ സേവനം നല്‍കാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങള്‍ വഴിയോ തൊഴിലാളികളുടെ വേതനം നല്‍കാൻ കമ്ബനികളെ അനുവദിക്കുന്ന ഇലക്‌ട്രോണിക് ശമ്ബള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്.
തൊഴില്‍ മന്ത്രാലയം സെൻട്രല്‍ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്ബളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫര്‍ ചെയ്യുന്നതിലൂടെ കമ്ബനികള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നതാണിത്.