കുവൈത്ത്: നാലു മാസത്തിനിടെ കുവൈത്തില്‍ പുറപ്പെടുവിച്ചത് 18,000ത്തിലേറെ യാത്രവിലക്ക് ഉത്തരവുകള്‍

കുവൈത്തില്‍ നാലു മാസത്തിനിടെ പുറപ്പെടുവിച്ചത് 18,000ത്തിലേറെ യാത്രവിലക്ക് ഉത്തരവുകള്‍. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലാണ് കുവൈത്തികള്‍ക്കും പ്രവാസികള്‍ക്കുമായി ഇത്രയും ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്ന് ഔദ്യോഗിക കണക്കുകളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നീതിന്യായ മന്ത്രാലയത്തിന്റെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ നേരിയ വര്‍ധനയാണ് യാത്രവിലക്കില്‍ ഉണ്ടായിട്ടുള്ളത്.

വിവിധ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് രാജ്യത്ത് യാത്രവിലക്ക് ഏര്‍പ്പെടുത്തുന്നത്. കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുകയോ പിഴ അടക്കുകയോ ചെയ്യാതെ ഇത്തരക്കാര്‍ക്ക് രാജ്യം വിടാനാകില്ല.സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കും സിവില്‍-ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തുന്നത് പതിവാണ്.

Next Post

യു.കെ: യുകെയില്‍ മാര്‍ച്ചില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളില്‍ വന്‍ വര്‍ധന

Fri Apr 28 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഈ കഴിഞ്ഞ മാര്‍ച്ചില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകള്‍ വര്‍ധിച്ചുവെന്ന് വെളിപ്പെടുത്തി എച്ച്എംആര്‍സി രംഗത്തെത്തി. ഇത് പ്രകാരം കഴിഞ്ഞ മാസത്തില്‍ നോണ്‍ സീസണലി അഡ്ജസ്റ്റഡ് അടിസ്ഥാനത്തില്‍ 94,870 ട്രാന്‍സാക്ഷനുകളാണ് നടന്നിരിക്കുന്നത്. പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് കോവിഡിന് ശേഷം ശക്തമായി തിരിച്ച് വരാന്‍ തുടങ്ങിയതിന്റെ സൂചനയാണിതെന്നും വിലയിരുത്തലുണ്ട്. ഫെബ്രുവരിയിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 26 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. […]

You May Like

Breaking News

error: Content is protected !!